1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2021

സ്വന്തം ലേഖകൻ: സൌദിയിൽ കുറഞ്ഞ വേതനമുള്ള 60% തൊഴിലുകളിൽ സൌദിവൽക്കരണം പ്രയാസം. വേതനം കുറഞ്ഞ 60% തൊഴിലുകൾ സ്വദേശിവൽക്കരിക്കാനാകില്ലെന്ന ഉന്നതാധികാര സമിതിയുടെ (ശൂറ) നിരീക്ഷണം പ്രവാസികൾക്ക് ആശ്വാസമാകുന്നു.

കെട്ടിട നിർമാണം, മെയിന്റനൻസ്, ജനറൽ സർവീസസ്, കൃഷി, മത്സ്യബന്ധനം, ഗാർഹിക ജോലി തുടങ്ങി വേതനം കുറഞ്ഞ തസ്തികകളിൽ ജോലി ചെയ്യാൻ സ്വദേശികളെ കിട്ടാത്തതാണിതിനു കാരണമെന്നു ശൂറ അംഗം ഹസ്സാഅ് അൽഖഹ്താനി പറഞ്ഞു.

സ്വദേശികൾക്ക് 4000 റിയാൽ (ഏകദേശം 80,000 രൂപ) ആണു സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം.

പണമിടപാട് നിരീക്ഷണം കൂടുതൽ കർശനമാകുന്നു

രാജ്യത്തിനകത്തും പുറത്തേക്കുമുള്ള പ്രവാസികളുടെ പണമിടപാടുകൾ നിരീക്ഷിക്കുന്നത് പുതിയ വർഷം മുതൽ സൗദി അറേബ്യ കൂടുതൽ കർശനമാക്കുന്നു. നിലവിലെ നിയമ പരിധികളെക്കുറിച്ച് കൃത്യമായ ബോധ്യമില്ലാതെ നിരവധി പേർ അനധികൃത പണമിടപാടു കേസുകളിൽ കുടുങ്ങുകയാണ്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം 10ഒാളം മലയാളികളാണ് പല ഭാഗങ്ങളിൽനിന്നായി രഹസ്യ പൊലീസിെൻറ പിടിയിലായത്.

പണം കൈമാറാൻ ഏറ്റവും എളുപ്പമാർഗങ്ങൾ എത്തിയതോടെ തൊട്ടടുത്ത മുറികളിലുള്ളവർ പോലും തമ്മിൽ ഇപ്പോൾ ഡിജിറ്റൽ ട്രാൻസാക്ഷനാണ് നടത്തുന്നത്. നേരിട്ടല്ലാതെ ഒാൺലൈനായുള്ള ഇത്തരം ചെറിയ പണമിടപാടുകൾ പോലും രേഖപ്പെടുത്തപ്പെടുമെന്നും നിരീക്ഷിക്കപ്പെടുമെന്നും പലർക്കും അറിയില്ല. ഒരു അക്കൗണ്ടിൽ നിന്ന് കണക്കിൽ കവിഞ്ഞ തുക അയച്ചാൽ മാത്രമേ കുറ്റക്കാരാകൂ എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്.എന്നാൽ ഒരാളുടെ അക്കൗണ്ടിലേക്ക് രാജ്യത്തിനകത്തുതന്നെ പലയിടങ്ങളിൽനിന്ന് ചെറുതാെണങ്കിലും ഒരേ സമയം നിരവധി പേർ പണം കൈമാറുന്നത് നിരീക്ഷണത്തിനും ചോദ്യം ചെയ്യലിനും ഇടയാക്കും.

അതുപോലെ തന്നെ നാട്ടിലെ ഒരേ അക്കൗണ്ടിലേക്ക് രാജ്യത്തിനകത്തുനിന്ന് പലർ പണമയക്കുന്നതും ഒരാൾ തന്നെ പല അക്കൗണ്ടുകളിലേക്ക് പണമയക്കുന്നതും നിരീക്ഷിക്കപ്പെടുന്നുണ്ട്. എല്ലാ ഇടപാടുകളും ഇഖാമയുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ സൗദി മോണിറ്ററിങ് ഏജൻസിക്ക് ഇത് കണ്ടുപിടിക്കുന്നത് എളുപ്പമാണ്. എന്നാൽ മാസങ്ങളായി നാട്ടിലേക്ക് പണമയക്കാതെ സ്വരൂപിച്ച ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഒരാൾക്ക് ഒറ്റത്തവണയായി നാട്ടിലേക്ക് അയക്കുന്നതിന് പ്രയാസമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.