
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിൽ രംഗങ്ങൾ സ്വദേശിവത്കരണം കൊണ്ടുവരുമെന്ന് സൗദി. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ സ്വദേശിവത്കരണത്തിനും വനിതാ ശാക്തീകരണത്തിനുമുള്ള പ്രത്യേക വിഭാഗത്തിന്റെ അണ്ടർ സെക്രട്ടറി എൻജി. മാജിദ് അൽദുഹവിയാണ് ഇക്കര്യം വ്യക്തമാക്കിയത്. ഭക്ഷ്യമേഖല, വിതരണ ശൃംഖലകൾ എന്നീ മേഖലകളിൽ കൂടുതൽ ജോലികൾ സ്വദേശികൾക്ക് നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
സ്വദേശിവത്കരണ പദ്ധതികൾ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം സൗദിയിൽ 20.6 ലക്ഷമായി ഉയർത്തി. ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് സൗദി ജീവനക്കാരുടെ എണ്ണം സ്വകാര്യ മേഖലയിൽ ഇത്രയും ഉയരുന്നത്. സ്വദേശിവത്കരണ പദ്ധതികളിലൂടെ വനിതാ പങ്കാളിത്തം 35 ശതമാനമായി സ്വകാര്യ മേഖലയിൽ വർധിച്ചു. സൗദിവത്കരണം നടപ്പാക്കുന്നത് ചില മാനദണ്ഡങ്ങൾ പരിഗണിച്ചാണ്.
ഓരോ മേഖലയിലും തൊഴിൽ അന്വേഷിക്കുന്ന ഉദ്യോഗാർഥികളുടെ എണ്ണം, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, സൗദി ജീവനക്കാർക്കുള്ള പാക്കേജുകൾ, സൗദികൾ എത്രതേളം തൊഴിൽ പരിശീലനം ആവശ്യമാണ്, വരും വർഷങ്ങളിൽ സൗദി യൂനിവേഴ്‌സിറ്റികളിൽ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നവരുടെ എണ്ണം, തുടങ്ങിയവ എല്ലാം പരിഗണിച്ചാണ് സൗദിവത്കരണം ഈ മേഖലകളിൽ നടപ്പിലാക്കാൻ പോകുന്നത്.
ഈ മേഖലയിലെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കും. ഇവിടെയുള്ള പ്രവർത്തനങ്ങൾ സമഗ്രമായി പഠിച്ച ശേഷം മാത്രമായിരിക്കും പദ്ധതികൾ നടപ്പിലാക്കുക. ഇതിന് വേണ്ടി സർവേ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ കണ്ടെത്തിയ കാര്യങ്ങൾ വിശദമായി പഠിച്ച ശേഷം ആയിരിക്കും പദ്ധതി സൗദി നടപ്പാക്കുക.
ഈ വർഷം 30 സൗദിവത്കരണ തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ ആണ് സൗദി ഒരുങ്ങുന്നത്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇക്കാര്യങ്ങൾ ആലോചിക്കുന്നതായി നേരത്തെ തന്നെ സൂചനകൾ പുറത്തുവന്നിരുന്നു. മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരിക്കും അനുയോജ്യമായ തൊഴിലുകൾ സൗദിവത്കരണത്തിന്റെ പരിധിയിൽ കൊണ്ടുവരുകയെന്ന് അന്ന് മന്ത്രി പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല