
സ്വന്തം ലേഖകൻ: സൗദിയിലേക്ക് സന്ദർശക വീസയിൽ വരുന്നവർ മൂന്നു മാസത്തിന് ശേഷം വീസ പുതുക്കാൻ നാട്ടിലേക്ക് പോകണം എന്ന രീതിയിൽ കഴിഞ്ഞ ദിവസം ചില വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തയിൽ അടിസ്ഥാനമില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ മോഫ(Mofa- Ministry of Foreign affairs)യിൽ പുതിയ അപ്‌ഡേഷൻ നടന്നു കൊണ്ടിരിക്കുകയാണ്. ഓൺലെെൻ സേവനങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകും, അപ്‌ഡേഷൻ നടന്നു കൊണ്ടിരിക്കുകയാണ് എന്ന വാർത്ത കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്തുവിട്ടിരുന്നു.
സൗദിയിൽ നിന്ന് ലഭിക്കുന്ന വീസ സ്റ്റാംപ് ചെയ്യുന്ന സമയത്ത് ഏത് യാത്ര മാർഗം ആണ് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. കടൽ, കര, വ്യോമ എന്നിങ്ങനെ മൂന്ന് വഴികൾ അതിൽ നൽകിയിട്ടുണ്ടാകും. കൂടാതെ ഏതു വഴിയും ഉപയോഗിക്കാവുന്ന ഓപൺ എന്ന ഓപ്ഷനും നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സെെറ്റ് അപഡേഷൻ നടക്കുന്നതിനാൽ ഓപൺ എന്ന ഭാഗം പൂർണമായും നീക്കി. ഏതുമാർഗമാണ് യാത്രക്ക് ഉപയോഗിക്കുന്നത് എന്ന് കാണിക്കുന്നില്ലെങ്കിലും വിസിറ്റ് വീസ അനുവദിക്കുന്നുണ്ട്. പുതിയ അപ്‌ഡേഷൻ ഉണ്ടെങ്കിലും കാര്യങ്ങൾ എല്ലാം ഇപ്പോഴും നിലവിലുള്ള പഴയ രീതിയിൽ തന്നെ തുടരുന്നുണ്ട്.
പുതുതായി അനുവദിക്കുന്ന വീസയിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുമില്ല. സൗദിയിലെ മൊത്തം സൈറ്റുകളിൽ ഇപ്പോൾ അപ്‌ഡേഷൻ നടന്നുവരികയാണ്. സേവനങ്ങൾക്ക് തടസ്സം ഉണ്ടായിരിക്കും എന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സന്ദർശക വീസയിൽ സൗദിയിലേക്ക് കുടുംബത്തെ കൊണ്ടുവരുന്നതെങ്കിൽ അവരുടെ പ്രൊഫഷൻ എന്താണെന്ന് ഇപ്പോൾ ചോദിക്കുന്നുണ്ട്. ഉദാഹരണത്തിന് ഭാര്യയെയാണ് കൊണ്ടുവരുന്നതെങ്കിൽ ഭാര്യയുടെ പ്രൊഫഷൻ ഏതെണെന്ന് പറയണം (ഹൗസ് വൈഫാണോ അതോ മറ്റേതെങ്കിലും ജോലിയാണോ അത് കൂടി പുതുതായി ഇതിൽ രേഖപ്പെടുത്തണം.
ഇതുവരെ സന്ദർശക വീസയിൽ വരുന്നവർക്ക് പ്രൊഫഷൻ ചോദിച്ചിരുന്നില്ല. ഇത് പുതുതായി വന്ന മാറ്റം ആണെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. സൗദിയിൽ സന്ദർശക വീസയിൽ കഴിയുന്നവർക്ക് വലിയ ദുരിതം എന്ന രീതിയിൽ ആയിരുന്നു പ്രചാരണം നടന്നിരുന്നത്. അപ്പോഴാണ് സൗദിയിലെ പ്രമുഖ മാധ്യമങ്ങൾ ഔദ്യോഗിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയത്.
ഇപ്പോൾ സൗദിയിൽ സന്ദർശക വീസയിൽ എത്തി വീസ പുതുക്കാൻ പുറപ്പെട്ടവർക്ക് പുതിയ അപ്‌ഡേഷൻ ഒരു തരത്തിലുള്ള പ്രതിസന്ധിയും ഉണ്ടാക്കിയിട്ടില്ല. സൗദിയിൽ വീസ പുതുക്കണമെങ്കിൽ ജോർദാനിലേക്കോ, ബഹ്‌റൈനിലേക്കോ കരമാർഗം പോയി വന്നാൽ മതിയാകും. സെെറ്റ് അപ്ഡേഷൻ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം മാത്രമാകും ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ അധികൃതർ പുറത്തുവിടുന്നത്. ഇപ്പോൾ നടക്കുന്ന പ്രചരങ്ങൾ വ്യാചമാണ്. ഇതുമായി ബന്ധപ്പെട്ട് ഓദ്യോഗിക കേന്ദ്രങ്ങളിൽ നിന്നും വരുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കുക.
വിവിധ ഓൺലൈൻ സേവനങ്ങൾ സൗദി ഇപ്പോൾ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. സൗദി വാണിജ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമായിരുന്ന സേവനങ്ങൾ ബിസിനസ് എന്ന പോര്‍ട്ടലിലേക്ക് മാറുകയാണെന്നാണ് വാണിജ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പണമടക്കല്‍ ഉള്‍പ്പെടെയുള്ള ചില സേവനങ്ങള്‍ താത്കാലികമായി പ്രവർത്തിക്കുന്നില്ല. ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല