
സ്വന്തം ലേഖകൻ: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ തടാകത്തിൽ വിമാനം തകർന്നു വീണു. വിമാനത്താവളത്തിൽനിന്ന് 100 കിലോമീറ്റർ അകലെയായിരുന്നു അപകടം. 39 യാത്രക്കാരും രണ്ട് പൈലറ്റും രണ്ട് ക്രൂ അംഗങ്ങളും ഉൾപ്പെടെ 43 പേർ വിമാനത്തിൽ ഉള്ളതായി റീജിയനൽ കമ്മിഷണർ ആർബർട്ട് ചാലമില പറഞ്ഞു.
26 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെന്നും കമ്മിഷണർ അറിയിച്ചു. ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിലാണ് വിമാനം തകർന്നു വീണത്. കാലാവസ്ഥ മോശമായതാണ് അപകടത്തിനു കാരണമായതെന്നു കഗേര പ്രവിശ്യയിലെ പൊലീസ് കമാൻഡർ വില്യം വാംപഗലെ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
തീരദേശ നഗരമായ ദാർ എസ് സലാമിൽ നിന്ന് വന്ന വിമാനമാണ് തകർന്നതെന്ന് ടാൻസാനിയൻ എയർലൈൻ കമ്പനി പ്രിസിഷൻ എയർ പറഞ്ഞു. വിമാനം ഏകദേശം 100 മീറ്റർ മധ്യത്തെത്തിയപ്പോൾ എഞ്ചിൻ പ്രശ്നങ്ങൾ അനുഭവപ്പെടുകയും അതോടൊപ്പം മോശം കാലാവസ്ഥ നേരിടുകയും ചെയ്തു. തുടർന്ന് മഴ പെയ്യുകയും വിമാനം തകർന്ന് തടാകത്തിലേക്ക് വീഴുകയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല