1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2020

സ്വന്തം ലേഖകൻ: കേരളത്തിലെ ആദ്യവിമാനത്താവളമായ തിരുവനന്തപുരം അദാനി ഗ്രൂപ്പിന് നൽകി കേന്ദ്രസർക്കാർ സ്വകാര്യവത് കരിക്കുേമ്പാൾ ആശങ്കയുമായി പ്രവാസികൾ. സംസ്ഥാന സർക്കാറിൻെറ എതിർപ്പുതള്ളിയാണ് തിരുവനന്തപുരം വിമാനത്താവളം അദാനി  ഗ്രൂപ്പിന് 50 വർഷത്തെ പാട്ടത്തിന് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. നിലവിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം.

ഇനി വിമാനത്താവള നടത്തിപ്പ്, വിപുലീകരണം എന്നിവയെല്ലാം പൊതുസ്വകാര്യപങ്കാളിത്ത പ്രകാരം അദാനി ഗ്രൂപ്പിൻെറ കീഴിലാകും. ഈ നീക്കത്തെ തടയാൻ കേരള സർക്കാറും കേരള വ്യവസായ വികസന കോർപറേഷനും (കെ.എസ്.ഐ.ഡി.സി) ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പലമുണ്ടായില്ല.

വിമാനത്താവളത്തിൻെറ നടത്തിപ്പ് ലേലത്തിൽ പിടിക്കാനുള്ള കെ.എസ്.ഐ.ഡി.സിയുടെ ശ്രമവും പലംകണ്ടില്ല. ഓരോയാത്രക്കാരന് വേണ്ടിയും വിമാനത്താവള അതോറിറ്റിക്ക് നൽകാനുള്ള ഉയർന്ന തുക അദാനി ഗ്രൂപ്പാണ് ലേലത്തിൽ രേഖപ്പെടുത്തിയത്. 168 രൂപ അദാനി രേഖപ്പെടുത്തിയപ്പോൾ 135 രൂപയാണ് കെ.എസ്.ഐ.ഡി.സി രേഖപ്പെടുത്തിയിരുന്നത്. ഇതോടെയാണ് വിമാനത്താവള നടത്തിപ്പ് അദാനി സ്വന്തമാക്കിയത്.

തിരുവനന്തപുരം രാജകുടുംബം 1935ൽ സ്ഥാപിച്ച വിമാനത്താവളത്തിൻെറ ഭൂമിയുടെ അവകാശം നിലവിൽ സംസ് ഥാനസർക്കാറിനാണ്. ആകെ 635 ഏക്കർ ഭൂമിയാണുള്ളത്. 1991ലാണ് അന്താരാഷ്ട്ര പദവി ലഭിച്ചത്. ഇതിന് ശേഷമാണ് പുതിയ ടെർമിനൽ വന്നത്. നിലവിൽ കൂടുതൽ വികസന നടപടികൾ പുരോഗമിക്കുകയുമാണ്.

അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം നടക്കുന്ന വികനപ്രവൃത്തികൾക്കുള്ള ചെലവ് യാത്രക്കാരിൽ നിന്ന് പ്രത്യേക ഫീസ് ഇനത്തിൽ ഈടാക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. നിലവിൽ തിരുവനന്തപുരത്ത് യൂസേഴ്സ് ഫീസ് വാങ്ങുന്നുണ്ട്. ഓരു യാത്രക്കാരന് 168 രൂപയോളമാണ് വിമാനത്താവള അതോറിറ്റിക്ക് അദാനി ഗ്രൂപ്പ് നൽകേണ്ടത്. യാത്രക്കാർ കുറഞ്ഞാൽ കൂടുതൽ തുക യാത്രക്കാരിൽ നിന്ന് തന്നെ ഈടാക്കാനുള്ള സാധ്യതയുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.