സ്വന്തം ലേഖകൻ: ഡോണൾഡ് ട്രംപിെൻറ ഭരണകാലത്തെ വിവാദമായ കുടിയേറ്റ നിയമം മൂലം വേർപെട്ട നാലു കുടുംബങ്ങൾക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാൻ ബൈഡൻ ഭരണകൂടം അനുമതി നൽകും. മെക്സികോ അതിർത്തിയിലാണ് നാലു കുടുംബങ്ങൾ ഇരുരാജ്യങ്ങളിലുമായി വേർത്തിരിക്കപ്പെട്ടത്.
2017ലാണ് മാതാപിതാക്കളും മക്കളും ഇരുരാജ്യങ്ങളിലുമായി നിയമതടസ്സം മൂലം കുടുങ്ങിയത്. ഇതിൽ രണ്ടു കുടുംബങ്ങളിലെ കുട്ടികൾ മെക്സിക്കോയിലും മാതാപിതാക്കൾ അമേരിക്കയിലുമായിരുന്നു. ഇൗ നടപടി തുടക്കം മാത്രമാണെന്നും ഇത്തരത്തിൽ വേർത്തിരിക്കപ്പെട്ട കുടുംബങ്ങളെ മാനുഷിക പരിഗണനയിൽ അമേരിക്കയിലേക്ക് കടക്കാൻ അനുമതി നൽകുമെന്നും സ്വദേശ സുരക്ഷ സെക്രട്ടറി അലാൻഡ്രോ മയോർക്കസ് പറഞ്ഞു.
ട്രംപിെൻറ കടത്ത തീരുമാനത്തിൽ വിവിധ രാജ്യങ്ങളിലായി 5000ത്തിലധികം കുട്ടികൾ അമേരിക്കയിലേക്ക് പ്രവേശിക്കാനാവാതെ മാതാപിതാക്കളിലേക്കെത്താൻ കാത്തിരിക്കുന്നുണ്ടെന്നാണ് കണക്ക്. മാതാപിതാക്കളില്ലാതെ 677 കുട്ടികൾ അതിർത്തി സുരക്ഷ വിഭാഗത്തിെൻറ കസ്റ്റഡിയിലും കഴിയുന്നുണ്ട്.
നിയമവിരുദ്ധ കുടിയേറ്റം തടയാൻ എന്ന പേരിലാണ് ട്രംപ് അതിർത്തിയിൽ മതിൽകെട്ടി നിയമം കർശനമാക്കിയത്. എന്നാൽ, ബൈഡൻ അധികാരത്തിലേറിയതിനുപിന്നാലെ പലനിയമങ്ങളും പൊളിച്ചടക്കിയിരുന്നു. ഇത്തരത്തിൽ 17 ഉത്തരവുകളിൾ ബൈഡൻ ഒപ്പിടുകയും ചെയ്തു. കുടിയേറ്റം, കാലാവസ്ഥ, കോവിഡ് പ്രതിരോധം, സമ്പദ്വ്യവസ്ഥ എന്നിവയിൽ ട്രംപ് സർക്കാറിെൻറ തീരുമാനങ്ങളാണ് ബൈഡൻ പുനഃപരിശോധിച്ചത്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്ന് യു.എസിലേക്കുള്ള യാത്രാവിലക്കു പിൻവലിക്കുകയും ചെയ്തിരുന്നു.
ഇനി യു.എസ്- മെക്സികോ അതിർത്തിയിൽ ട്രംപ് ഉത്തരവിൽ പുരോഗമിക്കുന്ന മതിൽ നിർമാണം നിർത്തിവെക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. 18 മുതൽ 30 വരെ അടി ഉയരത്തിലാണു അമേരിക്കയിലെ തെക്കൻ അതിർത്തിയിൽ മതിൽ പൂർത്തിയാവുന്നത്.
അതിനിടെ അമേരിക്കയിൽ പ്രവേശിപ്പിക്കുന്ന അഭയാർഥികളുടെ എണ്ണം വർധിപ്പിക്കുന്നതായി ബൈഡൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതിവർഷം 15,000 ത്തിൽ നിന്നും 62,500 ആയി ഉയർത്തുന്നതിനാണു ബൈഡന്റെ തീരുമാനം. ട്രംപിന്റെ ഭരണത്തിൽ അഭയാർഥികളെ പ്രവേശിപ്പിക്കുന്നതിൽ കർശന നിയന്ത്രണവും എണ്ണത്തിൽ കുറവും വരുത്തിയത് ഡമോക്രാറ്റിക് പാർട്ടിയുടെ ശക്തമായ വിമർശനങ്ങൾക്കു കാരണമായിരുന്നു.
ബൈഡൻ അധികാരത്തിലെത്തി നൂറു ദിവസം പിന്നിട്ടിട്ടും അഭയാർഥികളെ പ്രവേശിപ്പിക്കുന്നതിൽ അനുകൂല തീരുമാനം സ്വീകരിക്കാത്തതിൽ ഡമോക്രാറ്റിക് സെനറ്റർമാർ പ്രതിഷേധം അറിയിച്ചിരുന്നു. അഭയാർഥികളെ സ്വീകരിക്കുന്നതിൽ ഇതുവരെ രാഷ്ട്രം മൂല്യാധിഷ്ഠിത തീരുമാനമാണ് സ്വീകരിച്ചിരുന്നുതെന്നും അതു തുടർന്നു കൊണ്ടുപോകുക എന്നതാണ് നയമെന്നും ബൈഡൻ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല