
സ്വന്തം ലേഖകൻ: യു.എ.ഇയുടെ ദേശീയപതാകദിനം ബുധനാഴ്ച ആചരിക്കും. രാജ്യത്തിെൻറ പ്രസിഡൻറായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാെൻറ അധികാരാരോഹണത്തെ അടയാളപ്പെടുത്തുന്നതിനാണ് എല്ലാ വർഷവും നവംബർ മൂന്നിന് പതാകദിനം ആചരിച്ചുവരുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പതാകദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. 2013 മുതലാണ് ദിനാചരണം ആരംഭിച്ചത്.
രാജ്യത്തിെൻറ ഐക്യം പ്രകടിപ്പിക്കുന്ന രീതിയിൽ ബുധനാഴ്ച രാവിലെ 11ന് പൗരന്മാരും സ്ഥാപനങ്ങളും മന്ത്രാലയങ്ങളും പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കണമെന്ന് ശെശഖ് മുഹമ്മദ് ആഹ്വാനം ചെയ്തിട്ടുണ്ട്. എക്സ്പോ നഗരിയിലും പതാക ഉയർത്തലടക്കമുള്ള ചടങ്ങുകൾ അരങ്ങേറും. സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, വ്യക്തികൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവയെല്ലാം പതാകദിനാചരണത്തിൽ പങ്കാളികളാകും. ദേശീയ ഗാനാലാപനവും ചടങ്ങിന് മാറ്റുകൂട്ടും.
ഡിസംബർ രണ്ടിന് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യുഎഇ യിൽ നാലുദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ ഒന്ന് മുതൽ നാല് വരെയാണ് അവധി. സുവർണ ജൂബിലി വർഷമായതിനാൽ വിപുലമായ പരിപാടികളാണ് ഇക്കുറി ദേശീയ ദിനാഘോഷത്തിന് ഒരുക്കുന്നത്. പരിപാടികളിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
വാക്‌സിനേഷൻ പൂർത്തിയാക്കുകയോ അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് ഉള്ളവർക്കുമാണ് ആഘോഷ പരിപാടികളിൽ പ്രവേശനം അനുവദിക്കുക. പങ്കെടുക്കുന്നവർ 96 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണമെന്നും പരിപാടിയിൽ പ്രവേശിക്കുന്നതിന് മുമ്പ് താപനില പരിശോധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
വേദികളിൽ 80ശതമാനം ശേഷിയോടെ ആളുകളെ പ്രവേശിപ്പിക്കാം. എന്നാൽ പങ്കെടുക്കുന്നവർ എല്ലാവരും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാണ്. ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് ഒരുമിച്ചിരിക്കാൻ അനുവാദമുണ്ടാകും. ഹസ്തദാനവും ആലിംഗനവും ഒഴിവാക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല