
സ്വന്തം ലേഖകൻ: പഠനത്തോടൊപ്പം സ്വദേശികൾക്കും വിദേശികൾക്കും ഇനി യുഎഇയിൽ ജോലി ചെയ്യാം. ഇതിന് ആവശ്യമായ പന്ത്രണ്ട് വർക്ക് പെർമിറ്റ് വിസകൾ മാനവവിഭവശേഷി മന്ത്രാലയം പുറത്തിറക്കി. 2021ലെ തൊഴിൽ നിയമം പരിഷ്കരിച്ചതിന്റെ ഭാഗമായണ് പുതിയ തീരുമാനവുമായി യുഎഇ എത്തിയിരിക്കുന്നത്. വിദേശത്തുള്ളവരെ തൊഴിൽ വിസയിൽ കൊണ്ടുവാരനുള്ള സാധാരണ വർക്ക് പെർമിറ്റുകളാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. കൂടാതെ തൊഴിൽ മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളിലേക്ക് തൊഴിൽ മാറാനുള്ള വർക്ക് പെർമിറ്റ് വിസയും അനുവദിക്കും. ഇത് വിദേശികൾക്ക് മാത്രമാണ് അനുവദിക്കുകയെന്ന് അധികൃതർ വൃക്തമാക്കി,
രണ്ടാമത്തേത് ആശ്രിത വിസയിലുള്ളവർക്ക് നൽക്കുന്ന വർക്ക് പെർമിറ്റ് വിസകളാണ്. മറ്റു വിസ നടപടികൾ കൂടാതെ മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ ഇവർക്ക് ജോലി ചെയ്യാൻ സാധിക്കും. ഇത്തരം വർക്ക് വിസകൾ ലഭിക്കാൻ വേണ്ടി സ്പോൺസറുടെ സമ്മത പത്രം ആവശ്യമാണ്. മന്ത്രാലയം ആണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. പന്ത്രണ്ട് വർക്ക് പെർമിറ്റിൽ ഉൾപ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഏതെങ്കിലും ഒരു സ്ഥാപനത്തിൽ നിശ്ചിത കാലം മാത്രം ജോലി ചെയ്യാനുള്ള വിസകൾ.
വിദേശ തൊഴിലാളികളെ ഏതെങ്കിലും പദ്ധതി പൂർത്തിയാക്കുന്നതിന് വേണ്ടി ജോലിക്കായി കൊണ്ടുവരാം. പദ്ധതി പൂർത്തിയാകുന്നത് വരെ രാജ്യത്ത് താമസിക്കാൻ വിസ അനുവദിക്കും. പദ്ധതി അവസാനിച്ചാൽ രാജ്യം വിടണം അല്ലെങ്കിൽ മറ്റേതെങ്കിലും തൊഴിലിലേക്ക് മാറണം ഇതാണ് മറ്റൊരു വിസ. ദിവസം, സമയം, എന്നിവ പരിഗണിച്ച് തൊഴിൽ കാരാർ തയ്യാറാക്കി. പാർടെെം ജോലികൾ ചെയ്യാൻ സാധിക്കും.
ഇതിന് ആവശ്യമായ വർക്ക് പെർമിറ്റ് വിസകൾ തൊഴിൽ മന്ത്രാലയം അനുവദിക്കുന്നുണ്ട്. രാജ്യത്ത് പഠിക്കാൻ വേണ്ടി കൗമാരക്കാരെ കൊണ്ടു വരാനും അവർക്ക് വേണ്ടി പഠനവും ജോലിയും ഒരുമിച്ച കൊണ്ടു പോകാൻ സാധിക്കുന്ന തരത്തിൽ വർക്ക് പെർമിറ്റ് വിസകൾ അനുവദിക്കാൻ ആണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. 15 മുതൽ 18 വരെ വയസുള്ളവർക്കാണ് ഇത്തരത്തിലുള്ള വർക്ക് പെർമിറ്റ് വിസകൾ അനുവദിക്കുക.
രാജ്യത്ത് പഠിക്കാൻ വേണ്ടി എത്തുന്ന വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ ആവശ്യമായ പരിപാടികൾ നൽകാൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ വർക്ക് പെർമിറ്റ് വിസകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വർക്ക് പെർമിറ്റ് വിസകൾ വളരെ കർശന നിർദേശത്തോടെയാണ് നൽകിയിരിക്കുന്നത്.
15 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഇത്തരത്തിലുള്ള വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ സാധിക്കുകകയുള്ളു. സ്വദേശികൾക്കും ജിസിസി അംഗരാജ്യങ്ങളിലെ പൗരന്മാർക്കും സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള വർക്ക് പെർമിറ്റ് വിസകൾ നൽകാനും മന്ത്രാലം തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല