1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2021

സ്വന്തം ലേഖകൻ: വേനൽച്ചൂട് ശക്തമായ യുഎഇയിൽ ചില മേഖലകളിൽ പൊടിക്കാറ്റും. താപനില 46 ഡിഗ്രി സെൽഷ്യസും അന്തരീക്ഷ ഈർപ്പം പതിവിലും ഉയർന്നതുമായതിനാൽ രാത്രിയിലും ചൂടു കൂടുതലാണ്. തീരദേശ മേഖലകളിലും ഉൾപ്രദേശങ്ങളിലും പുലർച്ചെ മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം ഒമാനിലെ ഹജർ മലനിരകളിലും സമീപമേഖലകളിലും ഇന്നലെയും മഴ പെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിറയുകയും മലനിരകളിൽ നിന്നു നീരൊഴുക്ക് കൂടുകയും ചെയ്തു. കാറ്റ് ശക്തമാണ്. ഇന്നും മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. അതേസമയം, കാലവർഷത്തിന് മുന്നോടിയായി സലാല ഉൾപ്പെടുന്ന ദോഫാർ ഗവർണറേറ്റിലെ വിവിധ മേഖലകളിൽ ഇന്നലെയും മഴ പെയ്തു.

അന്തരീക്ഷ ഊഷ്മാവ് ഉയർന്ന രാജ്യങ്ങളിലുള്ളവർക്ക് നിർജലീകരണം, സൂര്യാതപം എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ചൂടുള്ളതും വളരെ അധികം ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ തുറസ്സായ സ്ഥലങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും ആശങ്കയുള്ളതിനാലാണ് യുഎഇയും മറ്റ് ഗൾഫ് രാജ്യങ്ങളും  ഉച്ചക്ക് വിശ്രമ സമയം പ്രഖ്യാപിച്ചിട്ടുള്ളത്.

ഉയർന്ന ഊഷ്മാവ് രേഖപ്പെടുത്തുന്ന രാവിലെ 11.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ വീട്ടിനുള്ളിലും ഓഫിസുകളിലും കഴിയുന്നതാണ് നല്ലത്. വിറ്റമിൻ ഡിയുടെ കുറവ് ഉള്ളവർക്ക് അതിരാവിലെ സൂര്യപ്രകാശം ലഭിക്കുന്നത് നല്ലതാണ്. ശരീരത്തിൽ നിന്നും ഗണ്യമായ അളവിൽ ജലാംശം നഷ്ടപ്പെടുമ്പോൾ അതിനോടൊപ്പം അവശ്യ ലവണ-ധാതുക്കൾ നഷ്ടപ്പെടുകയും നിർജലീകരണം സംഭവിക്കുകയും ചെയ്യുന്നു. സാധാരണ കഠിന വ്യായാമം, ജോലി, ഛർദ്ദി, വയറിളക്കം എന്നിവ മൂലവും ഇങ്ങനെ സംഭവിക്കാം.

ശരീരത്തിന് കൂടുതൽ വെള്ളം ആവശ്യമുണ്ട് എന്നതിെൻറ ആദ്യ ലക്ഷണമാണ് ദാഹം. ദാഹം നിങ്ങൾ മനസ്സിലാകുേമ്പാഴേക്കും ശരീരത്തിൽ നിന്നും രണ്ട് ശതമാനം ജലാംശം നഷ്ടപ്പെട്ടിരിക്കും. വരണ്ട വായയും നാവും, തലവേദന, മൂത്രത്തിെൻറ അളവിലെ കുറവ്, ഇരുണ്ട നിറമുള്ള മൂത്രം എന്നിവയാണ് മറ്റു ചില ലക്ഷണങ്ങൾ. നിർജലീകരണം ബലഹീനത, ക്ഷീണം, പേശിവലിവ് എന്നിവക്കും കാരണമാകും.

ഇരുണ്ട നിറങ്ങളുള്ള വസ്ത്രങ്ങൾ കൂടുതൽ ചൂട് ആഗിരണം ചെയ്യുന്നതിലൂടെ നമ്മൾ കൂടുതൽ വിയർക്കുന്നു. ഇറുകിയ വസ്ത്രങ്ങൾ ശരീരത്തിന് ആന്തരികമായി താപനില നിയന്ത്രിക്കാൻ അത്യാവശ്യമായ ബാഹ്യ തണുപ്പിനെ തടയുന്നു. അതിനാൽ, പുറത്തേക്ക് പോകുമ്പോൾ ഇളം നിറത്തിലുള്ള ഇറുകാത്ത വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക.

സാധ്യമെങ്കിൽ ഉച്ചസമയത്ത് പുറത്ത് പോകുന്നത് ഒഴിവാക്കുക. നിങ്ങൾക്ക് പോകേണ്ടിവന്നാൽ തണലിൽ നടക്കുക, തൊപ്പികൾ സൺഗ്ലാസുകൾ എന്നിവ ധരിക്കുക അല്ലെങ്കിൽ ഒരു കുട ഉപയോഗിക്കുക. സൂര്യാതപം ഉണ്ടാകാതിരിക്കാൻ 15ൽ കൂടുതലുള്ള എസ്‌.പി.‌എഫ് ഉള്ള സൺസ്ക്രീൻ ഉപയോഗിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.