1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2021

സ്വന്തം ലേഖകൻ: യുകെയിൽ ഒമിക്രോൺ കേസുകൾ 32 ആയി. യുകെഎച്ച്എസ്എ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ കൊറോണ വൈറസിന്റെ ഒമൈക്രോൺ വേരിയന്റിന്റെ ഒമ്പത് കേസുകൾ കൂടി കണ്ടെത്തി. ഇതോടെ ഇംഗ്ലണ്ടിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 22 ആണ്. സ്കോട്ലൻഡിൽ ഒരു കേസ് കൂടി റിപ്പോർട്ട് ചെയ്തതോടെ കേസുകളുടെ എണ്ണം പത്തായി. ഇതോടെ യുകെയിൽ ഇതുവരെ 32 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു.

രോഗികളും സമ്പർക്ക പട്ടികയിൽ ഉള്ളവരും സെൽഫ് ഐസൊലേഷനിലാണെന്നും ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്തതായുള്ള ഏതെങ്കിലും ലിങ്കുകൾ തിരിച്ചറിയാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും യുകെഎച്ച്എസ്എ പറഞ്ഞു. ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, ലണ്ടൻ, സൗത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ് എന്നിവിടങ്ങളിൽ കേസുകൾ കണ്ടെത്തിയിട്ടുണ്ട്.
പോസിറ്റീവ് കേസുകൾ പകർച്ചവ്യാധിയാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ടാർഗെറ്റുചെയ്‌ത പരിശോധനകൾ നടന്നു വരികയാണ്.

ബാർനെറ്റ്, ബെക്‌സ്‌ലി, കാംഡൻ, ഹാരിൻഗി, ലെവിഷാം, ന്യൂഹാം, സട്ടൺ, വാൻഡ്‌സ്‌വർത്ത്, വെസ്റ്റ്മിൻസ്റ്റർ എന്നീ ലണ്ടൻ ബറോകളിൽ ഒമിക്‌റോൺ കേസുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ലണ്ടന് പുറത്ത്, ബ്രെന്റ്വുഡ്, ബക്കിംഗ്ഹാംഷെയർ, ലാൻകാസ്റ്റർ, ലിവർപൂൾ, നോർത്ത് നോർഫോക്ക്, നോട്ടിംഗ്ഹാം, സൗത്ത് കേംബ്രിഡ്ജ്ഷയർ, ത്രീ റിവേഴ്സ് എന്നിവിടങ്ങളിലും കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ആഗോളതലത്തിൽ മറ്റ് രാജ്യങ്ങളിൽ കാണുന്നതുപോലെ ഫോക്കസ്ഡ് കോൺടാക്റ്റ് ട്രെയ്‌സിംഗിലൂടെ കേസ് കണ്ടെത്തൽ വർദ്ധിപ്പിക്കുന്നതിനാലും വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ കണ്ടെത്താനുള്ള സാധ്യത വളരെ കൂടുതലാണെന്ന് യുകെഎച്ച്എസ്എ ചീഫ് എക്സിക്യൂട്ടീവ് ഡോ ജെന്നി ഹാരിസ് പറഞ്ഞു.

അതിനിടെ ഈ വര്‍ഷാസാനത്തോടെ ജര്‍മനിയില്‍ നിര്‍ബന്ധിത കോവിഡ് വാക്സിനേഷന്‍ നടപ്പാക്കുമെന്ന് നിയുക്ത ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തു വോട്ടിനിട്ട് തീരുമാനിക്കുമെന്നും ഷോള്‍സ് അറിയിച്ചു. മഹാമാരിയുടെ കടുത്ത നാലാമത്തെ തരംഗം ഉള്‍ക്കൊള്ളാന്‍ അവ ആവശ്യമാണെന്ന് ഇന്‍കമിംഗ് ചാന്‍സലറായ ഷോള്‍സ് പറഞ്ഞു. ആക്ടിംഗ് ചാന്‍സലര്‍ അംഗല മെര്‍ക്കലും, ജര്‍മ്മനിയിലെ 16 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടന്ന ടെലിഫോണ്‍ സംഭാഷണത്തിലാണ് ഷോള്‍സ് ഇക്കാര്യം അറിയിച്ചത്.

നിലവിലെ പ്രതിസന്ധി ചര്‍ച്ചകള്‍ക്ക് ശേഷം, വര്‍ഷാവസാനത്തിന് മുമ്പ് പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ വോട്ടിട്ട് തീരുമാനിയ്ക്കും. ഇതുവരെയായി വളരെയധികം ആളുകള്‍ വാക്സിനേഷന്‍ എടുത്തിട്ടില്ല. വാക്സിൻ നിര്‍ബന്ധമാക്കുന്നത് രാജ്യത്തെ പൗരന്മാരെ എല്ലാവരെയും സംരക്ഷിക്കുള്ള ശ്രമമാണന്നും ഷോള്‍സ് പറഞ്ഞു. നിര്‍ബന്ധിത വാക്സിനേഷനുകള്‍ ഫെബ്രുവരി അല്ലെങ്കില്‍ മാര്‍ച്ച് ആരംഭത്തില്‍ പ്രാബല്യത്തില്‍ വരും. ഇത്തരമൊരു നടപടിക്ക് തന്റെ വ്യക്തിപരമായ പിന്തുണ ഷോള്‍സ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.