സ്വന്തം ലേഖകൻ: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 20പേർക്കുകൂടി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ മരണങ്ങളില്ല. 3,04,761 ആളുകൾക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്. രണ്ടുപേർക്കുകൂടി അസുഖം ഭേദമായി. ഇതുവരെ 3,00,114 ആളുകൾക്കാണ് രോഗം മാറിയിരിക്കുന്നത്. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. ഒരാളെകൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 10 ആയി. ഇതിൽ …
സ്വന്തം ലേഖകൻ: കോവിഡ് മൂലം പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക പരീക്ഷ നടത്താൻ ഖത്തര്‍. അടുത്ത വര്‍ഷം ജനുവരി 18നാണ് സപ്ലിമെന്ററി പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. പന്ത്രണ്ടാം ക്ലാസിലെ ആദ്യ സെമസ്റ്റര്‍ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പുതിയ സൗകര്യം ഉപയോഗപ്പെടുത്താനാവുക. ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ സ്കൂളിലെയും പ്രൈവറ്റ് സ്കൂളുകളിലെയും കുട്ടികള്‍ക്കും …
സ്വന്തം ലേഖകൻ: മിക്രോണ്‍ ഇന്‍ഫെക്ഷനുകള്‍ക്കൊപ്പം ഡെല്‍റ്റ വകഭേദവും ആഞ്ഞടിച്ചതോടെ ക്രിസ്മസ് ആഘോഷം അനിശ്ചിതത്വത്തില്‍. ഒമിക്രോണ്‍ കേസുകളുടെ തരംഗം എന്‍എച്ച്എസിനെ സമ്മര്‍ദത്തിലാക്കുന്നത് തടയാന്‍ പ്ലാന്‍ ബി പരാജയപ്പെട്ടാല്‍ ജനുവരിയിലേക്ക് പുതിയ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ എംപിമാര്‍ നിര്‍ബന്ധിതമാകുമെന്നാണ് കരുതുന്നത്. ഒമിക്രോണ്‍ തരംഗമാണ് രാജ്യത്ത് ആഞ്ഞടിക്കാന്‍ ഇരിക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ക്യാബിനറ്റ് യോഗത്തില്‍ അറിയിച്ചു. ബ്രിട്ടനിലെ ആശുപത്രികളില്‍ …
സ്വന്തം ലേഖകൻ: ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ നിലവിലെ 11 രാജ്യങ്ങളെയും യുകെയുടെ ട്രാവൽ റെഡ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. അംഗോള, ബോട്സ്വാന, ഈശ്വതിനി, ലെസോത്തോ, മലാവി, മൊസാംബിക്, നമീബിയ, നൈജീരിയ, ദക്ഷിണാഫ്രിക്ക, സാംബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഒമിക്രോൺ വേരിയന്റിന്റെ ആവിർഭാവത്തിന് ശേഷം മുൻകരുതൽ എന്ന നിലയിൽ …
സ്വന്തം ലേഖകൻ: ജര്‍മ്മനിയിലെ മെഡിക്കല്‍ സ്ററാഫുകള്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം പാര്‍ലമെന്റ് അംഗീകരിച്ചു.പുതുതായി അംഗീകരിച്ച നിയമം ദന്തഡോക്ടര്‍മാര്‍ക്കും മൃഗഡോക്ടര്‍മാര്‍ക്കും വാക്സിന്‍ നിർബന്ധമാക്കി. രാജ്യത്ത് കോവിഡ് അണുബാധയുടെ നാലാമത്തെ തരംഗത്തെ തടയുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. കോവിഡ് വാക്സിന്‍ മാന്‍ഡേറ്റാക്കി. നിലവില്‍ ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ക്രിസ്മസ് അവധി അടുക്കുന്തോറും രോഗികളുടെ വർധനവിനെക്കുറിച്ചുള്ള ആശങ്കകള്‍ …
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങൾ തമ്മിൽ സാമ്പത്തിക, സുരക്ഷാ, പ്രതിരോധ സഹകരണം ശക്തമാക്കണമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. റിയാദിൽ നടന്ന 42-ാമത് ജിസിസി ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കീരിടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എല്ലാ ഗൾഫ് രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാരും പ്രതിനിധികളും പങ്കെടുത്തു. ഏകീകൃത ഗൾഫ് എന്ന ആശയം …
സ്വന്തം ലേഖകൻ: യുഎഇയില്‍ മലയാളികള്‍ക്ക് ഭീഷണിയായി സ്വദേശിവത്കരണം. ബാങ്കിങ്, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നത് പരിഗണനയിലുണ്ട്. ഈ മേഖലകളില്‍ യോഗ്യരായ സ്വദേശികളെ നിയമിക്കുന്നത് സംബന്ധിച്ച പഠനം നടത്തി അന്തിമ തീരുമാനം എടുക്കാനാണ് ഖസര്‍ അല്‍ വതനില്‍ നടന്ന സെന്‍ട്രല്‍ ബാങ്ക് യോഗത്തിലെ നിര്‍ദേശം. സ്വദേശിവത്കരണം ശക്തമായാല്‍ ഈ രംഗത്ത് ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ …
സ്വന്തം ലേഖകൻ: സൗദിയില്‍ വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് തവക്കൽനാ ആപ്പില്‍ അവരുടെ വാക്സിന്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ പുതിയ സംവിധാനം നിലവില്‍ വന്നു. സൗദിയിലെത്തുന്ന കുടുംബ സന്ദർശക വിസക്കാർക്കും ഇഖാമയുള്ളവരുടേത് പോലെ തന്നെ തവക്കൽനായിൽ വിവരങ്ങൾ ചേർക്കാൻ സാധിക്കും. ഇത് ചെയ്യാനായി അബ്ഷിർ റജിസ്ട്രേഷൻ നിർബന്ധമാണ്. പുതിയ സംവിധാനം നിലവില്‍ വന്നു. മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പത്തിലൊന്ന് ജോലിയും അടുത്ത വർഷം അവസാനത്തോടെ ടൂറിസം മേഖലയിൽ ആയിരിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് പറഞ്ഞു. വിനോദ സഞ്ചാര മേഖലയിൽ പൗരന്മാരെ പരിശീലിപ്പിക്കാൻ ഏകദേശം 500 ദശലക്ഷം റിയാൽ നീക്കിവെച്ചതായും അദ്ദേഹം വ്യക്തമാക്കി. ഈ രംഗത്തേക്ക് യുവതി യുവാക്കളെ ആകർഷിക്കാൻ പദ്ധതികൾ തയാറാക്കിക്കഴിഞ്ഞു. വിവിധ പ്രദേശങ്ങളിലെ ഒമ്പത് …
സ്വന്തം ലേഖകൻ: മിക്രോൺ കോവിഡ് വകഭേദം മൂലം ബ്രിട്ടനിൽ ഒരാൾ മരിച്ചതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്ഥിരീകരിച്ചു. തീവ്ര വ്യാപനശേഷിയുളള ഒമിക്രോൺ മൂലം ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ മരണമാണിത്. ലണ്ടനിലെ വ്യാപനത്തിലെ 40% ഒമിക്രോൺ മൂലമാണ്. ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് മാരകമല്ലെങ്കിലും അലംഭാവം പാടില്ലെന്നു പ്രധാനമന്ത്രി ഓർമിപ്പിച്ചു. നവംബർ 27നാണ് യുകെയിൽ ആദ്യം …