1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2012

കോട്ടയം: മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ് എംഎല്‍എയെക്കുറിച്ച് എതിരാളികള്‍ പോലും മോശം അഭിപ്രായംപറയില്ല. എല്ലാവരോടും സൗഹൃദംപുലര്‍ത്തുന്ന അദ്ദേഹം കുറച്ചാളുടെയെങ്കിലും മനസില്‍ മോശക്കാരനായിരുന്നുഅതിനുകാരണമായതാകട്ടെ പാമ്പാടി സ്വദേശി മോന്‍സി.വി.ജേക്കബിന്റെ കുതന്ത്രങ്ങളും. മോന്‍സ് ജോസഫ് എം.എല്‍.എയാണെന്ന വ്യാജേനെ മോന്‍സി കോട്ടയത്തും പരിസരപ്രദേശത്തുംകയറിയിറങ്ങി പിരിച്ചതുകയ്ക്ക് കണക്കില്ല. എംഎല്‍എയുടെ പേരില്‍ പണംതട്ടിപ്പ് നടത്തിയതിന് 51 കാരാനായ മോന്‍സിക്കൊപ്പം തിരുവാതുക്കല്‍ കാക്കാംപറമ്പില്‍ സുരേഷി(37)നെയും വടവാതൂര്‍ കൊച്ചുപറമ്പില്‍ കെ.എ അനീഷി(27)നെയും ഇല്ലിക്കല്‍ അറുപതില്‍ കൂര്‍ക്കക്കാലാ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന നജീബി(34)നെയുംകഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്.
നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മോന്‍സ് ജോസഫ് എംഎല്‍എ ആണെന്നു തെറ്റിദ്ധരിപ്പിച്ചും, വിവിധ മതസ്ഥാപനങ്ങളുടെയും ചാരിറ്റബിള്‍ സൊസൈറ്റിയുടെയും പേരിലായിരുന്നു പിരിവ് നടത്തിയിരുന്നത്. ഇവര്‍ നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ഈസ്റ്റ് എസ്‌ഐ: കെ.പി തോംസണ്‍ പറഞ്ഞു. ചിങ്ങവനം, പള്ളിക്കത്തോട് സ്‌റ്റേഷന്‍ പരിധിയില്‍ ഇവര്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പണപ്പിരിവ് നടത്തി കിട്ടുന്ന പണം മദ്യപിക്കുന്നതിനും ആര്‍ഭാട ജീവിതത്തിനുമാണു പ്രതികള്‍ ഉപയോഗിച്ചിരുന്നത്. നഗരത്തിലെ കടകളില്‍ നിന്നും സംഘം പിരിവ് നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. കട ഉടമകളെ ഭീഷണിപ്പെടുത്തിയായിരുന്നു പിരിവ്. പ്രതികളുടെ ചിത്രം മാധ്യമങ്ങളില്‍ കണ്ട് നാലു പേരാണ് ഈസ്റ്റ് പൊലീസില്‍ ഇന്നലെ പരാതിയുമായി എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.