സ്വന്തം ലേഖകൻ: പുതുതായി വികസിപ്പിച്ച ലേബർ റീ എംപ്ലോയ്മെൻറ് സംവിധാനം ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങളുൾപ്പെടുത്തി ഖത്തർ ചേംബറും ഭരണ നിർവഹണ, തൊഴിൽ സാമൂഹിക മന്ത്രാലയവും പ്രത്യേക യൂസർ ഗൈഡ് (ഉപയോക്തൃ മാർഗനിർദേശങ്ങൾ) പുറത്തിറക്കി. അറബി, ഇംഗ്ലീഷ് ഭാഷകളിലായി പുറത്തിറക്കിയ ഗൈഡിൽ രജിസ്േട്രഷൻ മുതൽ അവസാന നടപടികൾ വരെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാര, നിർമാണ പ്രവർത്തനങ്ങളും പദ്ധതികളും തുടരുന്നതിനായി …
സ്വന്തം ലേഖകൻ: തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പരിഷ്കരണ നടപടികള്‍ സൌദി മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ നിയമമനുസരിച്ച് തൊഴിലാളിക്ക് തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ തൊഴിലുടമയായ സ്പോണ്‍സറുടെ സമ്മതമില്ലാതെതന്നെ സ്പോണ്‍സര്‍ഷിപ്പ് മാറ്റി മറ്റൊരാളുടെ കീഴില്‍ ജോലിചെയ്യാനാകും. ഒരു തൊഴിലാളിക്ക് തന്റെ കോണ്‍ട്രാക്ട് അവസാനിച്ച ശേഷം നാട്ടിലേക്ക് തിരികെ പോകാനും ജോലിക്കിടയില്‍ അവധിക്കായി നാട്ടിലേക്ക് പോയി …
സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങളിൽനിന്ന് ഒമാനിൽ എത്തുന്നവരുടെ ക്വാറന്റീൻ നിയമത്തിൽ ഭേദഗതി വരുത്തി. ഇനിമുതൽ ഏഴുദിവസം മാത്രമായിരിക്കും വിദേശരാജ്യങ്ങളിൽനിന്നുള്ളവർക്ക് ക്വാറന്റീൻ. ഇതുവരെ 14 ദിവസമായിരുന്നു. ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. റോഡ്, വ്യോമ അതിർത്തികൾ വഴി എത്തുന്നവർക്ക് യാത്രയ്ക്ക് 96 മണിക്കൂർ മുമ്പുള്ള …
സ്വന്തം ലേഖകൻ: യുഎസ് ആരു ഭരിക്കണമെന്ന അമേരിക്കന്‍ ജനതയുടെ വിധിയെഴുത്ത് പൂര്‍ത്തിയാകുമ്പോള്‍ ജോ ബൈഡന് ലീഡ് നിലനിര്‍ത്തുന്നു. നിര്‍ണായക സംസ്ഥാനങ്ങളായ ഫ്ളോറിഡ, ടെക്സാസ്, ഒഹായോ എല്ലാം ട്രംപ് നേടിയതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വർഷം യുഎസിൽ വോട്ടെണ്ണൽ കഴിഞ്ഞ് മണിക്കൂറുകൾക്കകം ഫലപ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ ഇത്തവണ അവസാന വിജയിയെ പ്രഖ്യാപിക്കുന്നത് ഇനിയും വൈകുമെന്ന സൂചനകളാണുള്ളത്. ആർക്കൊപ്പം നിൽക്കുമെന്ന് …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലോക്ക്ഡൌണിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കൺസർവേറ്റീവുകൾക്കിടയിൽ വർദ്ധിച്ചു വരുന്ന അസ്വസ്ഥതകൾക്കിടയിൽ എംപിമാർ ഇന്ന് ഉത്തരവിൽ വോട്ട് രേഖപ്പെടുത്തും. ഭൂരിപക്ഷം എംപിമാരുടേയും അംഗീകാരിരമുണ്ടെങ്കിൽ ഇന്ന് അർദ്ധരാത്രിക്ക് ശേഷം നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ഡിസംബർ 2 വരെ നീണ്ടുനിൽക്കുന്നതാണ് ബോറിസ് ജോൺസൺ പ്രഖ്യാപിച്ച രണ്ടാം ലോക്ക്ഡൌൺ. ഇത്തവണയും പബ്ബുകൾ, റെസ്റ്റോറന്റുകൾ, ജിമ്മുകൾ, അവശ്യമല്ലാത്ത ഷോപ്പുകൾ …
സ്വന്തം ലേഖകൻ: നവംബര്‍ 2ന് രാത്രി വിയന്ന നഗരത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ കുറഞ്ഞത് 4 സാധാരണക്കാര്‍ മരിച്ചതായും 17 പേര്‍ക്ക് പരുക്കേറ്റതായും സ്ഥിരീകരിച്ചു. തോക്കുധാരികള്‍ നഗരത്തിലെ ആറ് പ്രാധാന സ്ഥലങ്ങളിലാണ് വെടിവയ്പ്പ് നടത്തിയത്. അസഹിഷ്ണുതയോട് സഹിഷ്ണുതയില്ല എന്നും ഓസ്ട്രിയയില്‍ സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനാല്‍ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്നും ചൊവ്വാഴ്ച രാവിലെ നടന്ന പത്രസമ്മേളനത്തില്‍ ചാന്‍സലര്‍ …
സ്വന്തം ലേഖകൻ: തുര്‍ക്കിയിലും ഗ്രിസിലുമായുണ്ടായ ഭൂചലനത്തില്‍ 94 പേരാണ് ഇതുവരെ മരിച്ചത്. റിക്ടര്‍ സ്കെയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തുര്‍ക്കിയില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് മൂന്ന് വയസുകാരിയായ എലിഫ് പെരിന്‍സെക് എന്ന പെണ്‍കുട്ടിയെ 65 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. മൂന്ന് വയസുകാരിയെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ അഗ്നിശമന സേനാ അംഗം മുആമ്മിര്‍ സെലിക്ക് …
സ്വന്തം ലേഖകൻ: സർക്കാർ മേഖലയിലെ ജോലിക്കാർക്ക് വേതനവും സ്ഥാനക്കയറ്റവും നൽകുന്നത് പ്രകടനമികവും ഉൽപാദനക്ഷമതയും വിലയിരുത്തി മാത്രമായിരിക്കുമെന്നും ഇക്കാര്യത്തിൽ ആരേയും ഒഴിവാക്കില്ലെന്നും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ശൂറ കൗൺസിലിന്റെ 49-ാമത് സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അമീർ. വിവിധ മേഖലകളിലെ ജോലി കടമയും ഉത്തരവാദിത്തവുമായതിനാൽ വേതനവും സ്ഥാനക്കയറ്റവും പ്രകടനമികവിനെയും ഉൽപാദനക്ഷമതയെയും ബന്ധപ്പെടുത്തി മാത്രമായിരിക്കും. മികവ് …
സ്വന്തം ലേഖകൻ: യുഎഇയിലെ പെട്രോളിയം കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്. മലയാളികൾ അടക്കമുള്ള നിരവധി പേർ തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങി. പലർക്കും പണം നഷ്ടപ്പെട്ടു. എണ്ണക്കമ്പനിയുടെ തേഡ് പാർട്ടിയാണെന്നും വിവിധ തസ്തികകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടെന്നും പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. തൊഴിൽ പരിചയം ആവശ്യമില്ലെന്ന് പ്രത്യേകം രേഖപ്പെടുത്തിയതിനാൽ ഉദ്യോഗാർഥികളുടെ ഒഴുക്കായി. വീസയ്ക്ക് 2.8 ലക്ഷം …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം പടരുന്നത് തടയാൻ ഇപ്പോൾ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ ബ്രിട്ടൻ ഒരു വൻ മെഡിക്കൽ ദുരന്തം നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. എൻഎച്ച്എസിന് അമിതഭാരമുണ്ടാകാതിരിക്കാൻ ദേശീയ ലോക്ക്ഡൗണല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് അദ്ദേഹം എംപിമാരോട് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് എംപിമാർ ബുധനാഴ്ച കോമൺസിൽ വോട്ട് ചെയ്ത് തീരുമാനമെടുക്കും. എന്നാൽ …