1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2011


എന്‍.എച്ച്.എസ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുമായി വാഗ്വാദം നടത്തിയ നഴ്‌സിന്റെ തനിനിറം പുറത്തായി. ആരോഗ്യമന്ത്രി ആന്‍ഡ്രൂ ലാന്‍സ്ലെയെ നുണയനെന്നു വിളിച്ച നഴ്‌സ് ജെയ്ന്‍ പില്‍ഗ്രിം ഫുള്‍ടൈം യൂണിയന്‍ അംഗമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

കൂടാതെ ഇവര്‍ സ്വകാര്യ എന്‍.എച്ച്.എസ് കണ്‍സല്‍ട്ടന്‍സി സര്‍വ്വീസ് നടത്തുന്നുണ്ടെന്നും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ചയായിരുന്നു ജെയ്ന്‍ ആരോഗ്യമന്ത്രിക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ചിലവുചുരുക്കല്‍ നടപടി ആരോഗ്യമേഖലയില്‍ സ്തംഭനം സൃഷ്ടിക്കുമെന്നും നഴ്‌സുമാര്‍ക്ക് തൊഴില്‍ നഷ്ടമാക്കാന്‍ ഇടയാക്കുമെന്നുമായിരുന്നു ഇവര്‍ ആരോപിച്ചത്.

33 വര്‍ഷമായി യൂണിയന്‍ അംഗത്വമുള്ള നഴ്‌സാണ് ജെയ്‌നെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനിടെ ഇവര്‍ നഴ്‌സിംഗ് ഉപേക്ഷിച്ചതാണെന്നും എന്നിട്ടും ഫുള്‍ടൈം അംഗമെന്ന നിലയ്ക്ക് 40,000പൗണ്ട് ലഭിക്കുന്നുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. ആരോപണങ്ങള്‍ ശക്തമായതോടെ ജെയ്‌നിനെതിരേ ആശുപത്രി അധികൃതരും യൂണിയന്‍ അധികാരികളും അന്വേഷണം തുടങ്ങി.

ആരോഗ്യമന്ത്രിയെ കള്ളനെന്ന് വിളിച്ച ജെയ്ന്‍ കഴിഞ്ഞയാഴ്ച്ച പത്രത്താളുകളില്‍ നിറഞ്ഞുനിന്നിരുന്നു. അവരുടെ ബോയ്ഫ്രണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ചിരുന്നു. അതിനിടെ പുതിയ വെളിപ്പെടുത്തലുകളോട് ജെയ്ന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 53 കാരിയായി ഇവര്‍ ബൊഹേമിയന്‍ സ്‌റ്റൈല്‍ വിഭാഗത്തില്‍പ്പെട്ടവരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.