1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2011

ലണ്ടന്‍: തന്റെ വാഹനത്തില്‍ പെട്രോള്‍ അടിക്കാന്‍ പണത്തിനുവേണ്ടി ഏഷ്യന്‍ യുവാവ് 15കാരിയെ ലൈംഗികബന്ധത്തിനായി ഹോട്ടല്‍ജോലിക്കാരന് വിറ്റതായി കോടതിയില്‍ വെളിപ്പെടുത്തല്‍. ടി എന്നറിയപ്പെടുന്ന തന്‍വീര്‍ അഹമ്മദാണ് 100പൗണ്ട് പ്രതിഫലം വാങ്ങി മൂന്ന് യുവാക്കള്‍ക്ക് പെണ്‍കുട്ടിയെ എത്തിച്ചുകൊടുത്തത്. തന്റെ കാറിന് പെട്രോളടിക്കാനും, ചൂതാട്ടകേന്ദ്രത്തിലെ കടം തീര്‍ക്കാനും വേണ്ടി ഇയാള്‍ ഈ പണം ഉപയോഗിച്ചു.

മാനഭംഗം, പെണ്‍വാണിഭം, തുടങ്ങി 55 വ്യത്യസ്ത കുറ്റങ്ങള്‍ക്ക് വിചാരണ നേരിടുന്ന 9അംഗ ഏഷ്യന്‍ സംഘത്തില്‍പെട്ടയാള് തന്‍വീര്‍. മറ്റുള്ളവര്‍ക്കായി പെണ്‍കുട്ടികളെ നല്‍കുന്നതിന് മുമ്പ് ഇവര്‍ സ്വന്തം ലൈംഗിക താല്‍പര്യങ്ങള്‍ക്കായി ഉപയോഗിച്ചതായും കോടതി കണ്ടെത്തിയിട്ടുണ്ട്. സ്റ്റാഫോര്‍ഡ് ക്രൗണ്‍കോടതിയിലാണ് വിചാരണ നടക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടികളെല്ലാം 16വയസില്‍ താഴെയുള്ളവരാണ്. ടെല്‍ഫോര്‍ഡ്, ഷ്രോപ്പ്‌ഷൈര്‍ എന്നീ പ്രദേശങ്ങളിലെ പെണ്‍കുട്ടികളാണ് ഇവരുടെ തട്ടിപ്പിനിരയായത്.

പെണ്‍കുട്ടികളെ ഇവര്‍ പണവും മയക്കുമരുന്നും, മൊബൈല്‍ ക്രഡിറ്റും നല്‍കിയ പ്രലോപിപ്പിച്ച് ലൈംഗിക താല്‍പര്യത്തിന് ഉപയോഗിക്കുകയായിരുന്നു. ഇതിനിടയില്‍ ആരില്‍ നിന്നോ ഗര്‍ഭിണിയായ 15കാരിയെ പ്രതികളിലൊരാളായ അഹമ്മദ് തുടര്‍ന്നും വേശ്യാവൃത്തിക്ക് കൊണ്ടുപോയെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ പെണ്‍കുട്ടിയുടെ കുട്ടി ഇപ്പോള്‍ അവരൊടൊപ്പമുണ്ട്. ഈ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുകൊണ്ടാണ് അഹമ്മദ് ഇവരെ തന്റെ വരുതിയിലാക്കിയതെന്ന് പ്രോസിക്യൂട്ടര്‍ ഡെബോറാ ഗൗള്‍ഡ് കോടതിയെ അറിയിച്ചു. പിന്നീട് ഈകുട്ടിയെ മദ്യശാലയിലെയും, റസ്റ്റോറന്റിലെയും, മത്സ്യക്കടകളിലെയും മറ്റും ജോലിക്കാര്‍ക്ക് നല്‍കുകയായിരുന്നു. ഈ പണം തന്റെ ചൂതാട്ടത്തിനായി ഇയാള്‍ ഉപയോഗിക്കുകയും ചെയ്തു.

തനിക്ക് പലപ്പോഴും ഇയാള്‍ മദ്യവും മയക്കുമരുന്നും നല്‍കിയതായി പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ ഇയാളുടെ ആന്റിയുടെ വീട്ടില്‍ നിന്നുള്‍പ്പെടെ പല സ്ഥലങ്ങളില്‍ നിന്ന് പലവട്ടം ഇയാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നതായും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി. പിന്നീട് അഹമ്മദിന് പെട്രോളടിക്കാന്‍ പണം കണ്ടെത്തുന്നതിനായി ഒരു ബംഗാളി റസ്റ്റോറന്റിലെ മൂന്ന് ജോലിക്കാര്‍ക്ക് തന്നെ വിറ്റുവെന്നും ഇവര്‍ വ്യക്തമാക്കി.

പെണ്‍കുട്ടിയെ ആവശ്യക്കാര്‍ക്ക് നല്‍കി പണം സമ്പാദിച്ചശേഷം മാഡ്‌ലെയിലെ മത്സ്യക്കടയ്ക്ക് മുകളിലുള്ള ഫഌറ്റില്‍ ഒത്തുകൂടി ഓരോരുത്തരും ഈ പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാറുണ്ടെന്നും മിസ് ഗൗള്‍ഡ് പറഞ്ഞു. പെണ്‍കുട്ടിക്ക് ഇവര്‍ പണമൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ തന്നെ വിറ്റ് അഹമ്മദ് 100പൗണ്ട് നേടുന്നുണ്ടെന്നാണ് പെണ്‍കുട്ടി പറയുന്നത്.

2009ലെ വേനല്‍ക്കാലത്ത് ഈ പെണ്‍കുട്ടി വാതരോഗം കാരണം ചലിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കഴിയുന്ന സമയത്ത് മുഹമ്മദ് ഇസ്‌ലാം ചൗധരി (52) ഇവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന് വ്യക്തമായിട്ടുണ്ട്. ചൗധരിയ്ക്ക് പ്രായം കൂടിയതിനാല്‍ അയാളുമായുള്ള ലൈംഗിക ബന്ധം പെണ്‍കുട്ടി വെറുത്തിരുന്നു. എന്നാല്‍ അയാള്‍ അവള്‍ക്ക് സ്ഥിരമായി ഫാസ്റ്റ്ഫുഡ് വാങ്ങിച്ചുനല്‍കുന്നതിനാല്‍ അവള്‍ ആ ബന്ധം തുടര്‍ന്നു. രണ്ട് മൊബൈല്‍ഫോണുകളും, മദ്യവും, ഭക്ഷണവും ചൗധരി പെണ്‍കുട്ടിക്ക് വാങ്ങിക്കൊടുത്തിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

തന്റെ അച്ഛനും അമ്മയും രോഗിയായ സഹോദരന്റെ ചികിത്സയുമായി ബന്ധപ്പെട്ട് എപ്പോഴും തിരക്കിലായതിനാല്‍ ഈ പെണ്‍കുട്ടിക്ക് തന്നെ രക്ഷിതാക്കള്‍ അവഗണിക്കുന്നു എന്ന തോന്നലുണ്ടായിരുന്നു. ഏഷ്യന്‍ സംഘത്തില്‍പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ എഡി എന്നറിയിപ്പെടുന്ന അലി പ്രണയം നടിച്ചാണ് പെണ്‍കുട്ടിയെ ഇവരുടെ സംഘത്തിലേക്ക് കൊണ്ടുവന്നത്. അലിയെ ആത്മാര്‍ത്ഥമായി പ്രണയിച്ച ഈ പെണ്‍കുട്ടിയുമായി ഇയാള്‍ പലപ്പോഴും ലൈംഗിക ബന്ധത്തിലേര്‍പ്പെടാറുണ്ടായിരുന്നു. എന്നാല്‍ 2008 സെപ്റ്റംബറില്‍ അലിയുടെ സുഹൃത്തായ മുഹമ്മദ് അലിസുല്‍ത്താന്‍ എന്നൊരാള്‍ ഈ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതായി ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

തങ്ങളുടെ വീടുകള്‍ വേശ്യാലയമായി ഉപയോഗിച്ചു എന്ന കുറ്റമാണ് മറ്റ് രണ്ട് പ്രതികളായ യൂനിസ് അബ്ദുള്‍ റഊഫ് എന്നിവരുടെ പേരിലുള്ളത്. പ്രതികളെല്ലാം കുറ്റം നിഷേധിച്ചിട്ടുണ്ട്. കേസില്‍ കോടതി വിചാരണ തുടരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.