1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2011


ആലുവ: വനിതാ കോളേജിനു സമീപം നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. നഗ്നതപ്രദര്‍ശിപ്പിച്ചയാളെ മല്‍പ്പിടുത്തത്തിലൂടെ പിടികൂടി കൈകള്‍ കൂട്ടിക്കെട്ടി 50 മീറ്ററോളം ദൂരം വലിച്ചിഴച്ച് കോളേജ് കാമ്പസിലെത്തിച്ച ശേഷമാണ് മര്‍ദ്ദിച്ചത്.

പ്രതിയെ പിന്നീട് പോലീസിനെ ഏല്പിച്ചുവെങ്കിലും കേസ്സെടുക്കാതെ വിട്ടയച്ചു. ആലുവയിലെ വനിതാ കോളേജിനു സമീപമുള്ള റെയില്‍വേ മേല്‍പ്പാലത്തിന് കീഴെയാണ് യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.

കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്നവഴിയാണിത്. വ്യാഴാഴ്ച ഒരു മണിയോടെ ഇതുവഴി കടന്നുപോയ രണ്ട് എം.കോം. വിദ്യാര്‍ത്ഥിനികള്‍ക്കു മുന്നിലാണ് വാഴക്കുളം സ്വദേശിയായ യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.

ആദ്യമൊന്ന് അമ്പരന്നെങ്കിലും ധൈര്യം സംഭരിച്ച് കുട്ടികള്‍ ഇയാളെ പിടികൂടാന്‍ തീരുമാനിച്ചു. യുവാവ് ആക്രമണത്തെച്ചെറുത്തെങ്കിലും രണ്ടുപേരും ബലം പ്രയോഗിച്ച് ഇായാളുടെ കൈകള്‍ കൂട്ടിക്കെട്ടി വലിച്ചിഴച്ച് കാമ്പസില്‍ എത്തിക്കുകയായിരുന്നു.

ഗേറ്റടച്ചിട്ട ശേഷം ഇവര്‍ കോളേജിലെ മറ്റു വിദ്യാര്‍ത്ഥിനികളെ വിളിച്ചു. എല്ലാവരും കൂടി യുവാവിന് നന്നായി മര്‍ദ്ദിച്ചു. പിന്നീട് പ്രിന്‍സിപ്പല്‍ ഇടപെട്ട് പോലീസിനെ വിളിക്കുകയായിരുന്നു.

പലതവണ ഇതേവഴിയില്‍ ഈ പ്രശ്‌നമുണ്ടായതായി വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്. എന്നാല്‍ ഇതേവരെ പൊലീസ് ഇക്കാര്യത്തില്‍ നടപടിയെടുത്തില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഇപ്പോള്‍ത്തന്നെ പിടികൂടിയെ ആളെ പൊലീസ് കേസെടുക്കാതെ വിട്ടയയ്ക്കുകയാണുണ്ടായത്.

അതേസമയം പരാതി ലഭിക്കാത്തതിനാലാണ് യുവാവിനെതിരെ കേസ്സെടുക്കാത്തതെന്ന് പോലീസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.