1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2011

ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളേജിലെ മുന്‍ ഗസ്റ്റ് അധ്യാപിക പൊലീസിനോട് പറഞ്ഞത് തനിക്ക് കൊളേജ് വിദ്യാര്‍ത്ഥികളില്‍ രണ്ടുമൂന്ന് പേര്‍ കുഞ്ഞനിയന്മാരെ പോലെ ആയിരുന്നു എന്നാണ്. ഇതിലൊരാളാണ് റെയില്‍‌വേ ടാക്കില്‍ മരണമടഞ്ഞ രീതിയില്‍ കണ്ടെത്തിയ അജിത് ബി ഗോപാലെന്നും (19) പൊലീസിനോട് അധ്യാപിക വെളിപ്പെടുത്തി. തന്നോട് പകയുള്ള ചില സഹപ്രവര്‍ത്തകര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. കോളേജിലെ അധ്യാപകര്‍ക്കിടയില്‍ ഉണ്ടായ ചേരിതിരിവിനെ തുടര്‍ന്ന് താന്‍ ബലിയാടാവുകയാണ് ചെയ്തിരിക്കുന്നതെന്നും അധ്യാപിക പറയുന്നു.

എന്നാല്‍ അധ്യാപികയും അജിതും മിക്ക ദിവസങ്ങളിലും മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചിരുന്നു എന്ന് പോലീസ് പറയുന്നു. അജിത്തിന്റെ പേരിലുള്ള രണ്ട് മൊബൈല്‍ ഫോണ്‍ കണക്ഷനുകളില്‍ ഒന്ന് അധ്യാപികയും മറ്റൊന്ന് അജിത്തുമാണ് ഉപയോഗിച്ചിരുന്നതെന്നും ഇത് പരസ്പരം വിളിക്കാന്‍ മാത്രമായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവര്‍ക്കും മറ്റ് രണ്ട് ഫോണ്‍ കണക്ഷനുകളും ഉണ്ടായിരുന്നു. അജിത്തും അധ്യാപികയും പരസ്പരം അയച്ച എസ്എംഎസുകളും പൊലീസ് പരിശോധിച്ചു.

ഇതിനിടെ, തന്റെ അനുജനായ സരിന്‍ അജിത്തിനെ കാറില്‍ കയറ്റി ചുറ്റിയടിച്ചത് തന്റെ അറിവോടും സമ്മതത്തോടുമല്ലെന്ന് സംഭവത്തില്‍ ആരോപണ വിധേയയായ അധ്യാപികയുടെ ഭര്‍ത്താവ് തിരുവല്ല വളഞ്ഞവട്ടം സ്വദേശി സച്ചിന്‍ (30) പോലീസിനു മൊഴി നല്‍‌കിയിട്ടുണ്ട്. മരണമടഞ്ഞ അജിത്തും തന്റെ ഭാര്യയും തമ്മില്‍ നല്ല രീതിയിലുള്ള അടുപ്പമാണ് ഉണ്ടായിരുന്നത് എന്നാണ് സച്ചിന്‍ പറയുന്നത്. ഇവരുടേത് ലൈംഗികബന്ധമാണെന്ന് കാണിച്ച് പലപ്പോഴും തനിക്ക് ഫോണ്‍ കോളുകളും എസ്‌എം‌എസുകളും വരാറുണ്ടെന്നും എന്നാല്‍ അവയൊക്കെയും താന്‍ അവഗണിക്കുകയായിരുന്നു എന്നാണ് സച്ചിന്‍ പറയുന്നത്.

അജിത് മരിച്ചവിവരം അധ്യാപികയുടെ സഹോദരിയെയാണ് സച്ചിന്‍ ആദ്യം അറിയിച്ചത്. ഇക്കാര്യം അധ്യാപികയോട് പറയരുതെന്ന് സച്ചിന്‍ നിര്‍ദേശിച്ചതായും പൊലീസ് പറയുന്നു. സഹോദരി അമ്മയെ വിവരം ധരിപ്പിച്ചു. ഇവരുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ അധ്യാപിക നിര്‍ബന്ധിച്ചു ചോദിച്ചാണ് അജിത് മരിച്ച വിവരം അറിഞ്ഞതത്രേ. തുടര്‍ന്ന് അജിത്തിന്റെ സുഹൃത്തിനെ ഫോണ്‍ വിളിച്ച് അജിത് ആത്മഹത്യ ചെയ്തതായും ഇക്കാര്യം അന്വേഷിക്കണമെന്നും അധ്യാപിക പറഞ്ഞിരുന്നു.

ഇക്കാര്യവും പൊലീസ് സ്ഥിരീകരിച്ചു. അധ്യാപിക ഇപ്പോള്‍ ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ്. ഇവര്‍ക്കു നാലുവയസ്സുള്ള ആണ്‍കുട്ടിയുണ്ട്. അധ്യാപികയുമായി ഉണ്ടായിരുന്ന ബന്ധം അജിത്തിന്റെ വീട്ടുകാരും അറിഞ്ഞിരുന്നുവെന്നും പൊലീസ് പറയുന്നു. ഒരിക്കല്‍ കോളജിലെത്തി അധ്യാപികയോട് അജിത്തിന്റെ വീട്ടുകാര്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നതായും ബന്ധം തുടരരുതെന്ന് ആവശ്യപ്പെട്ടിരുന്നതായും വിവരമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.