1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2011


മാറിടവലിപ്പം കൂട്ടുക, പിന്നീട് അത് കുറയ്ക്കുക ഇതെല്ലാം ഇപ്പോള്‍ പലസ്ത്രീകളും ചെയ്തുവരുന്ന കാര്യങ്ങളാണ്. ഇങ്ങനെ സൗന്ദര്യശസ്ത്രക്രിയിയലൂടെ മാറിടവലിപ്പം കൂട്ടി ഗിന്നസ് ബുക്കില്‍ ഇടം നേടിയയാളാണ് ബ്രസീലുകാരി ഷെയ്‌ല ഹെര്‍ഷ.

ലോകത്തെ ഏറ്റവും വലിപ്പമേറിയ മാറിടത്തിന് ഉടമയാണ് ഈ മുപ്പത്തിയൊന്നുകാരി. എന്നാല്‍ ഷെയ്‌ല ഇപ്പോള്‍ അബോധാവസ്ഥയില്‍ കഴിയുകയാണ്. കാര്യമെന്തെന്നല്ലേ രണ്ട് മാസത്തിനിടെ ഇവര്‍ രണ്ട് ആത്മഹത്യാശ്രമങ്ങളാണ് നടത്തിയത്.

രണ്ടാമത്തെ ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ ഷെയ്‌ലയ്ക്ക് ഇതേവരെ ബോധം തെളിഞ്ഞിട്ടില്ല. മാറിടത്തിന്റെ വലിപ്പം വീണ്ടും കൂട്ടാനായി ഷെയ്‌ല വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയിരുന്നു. ഇതിനെത്തുടര്‍ന്ന് അണുബാധയുണ്ടാവുകയും അത് നിയന്ത്രിക്കാന്‍ കഴിയാതെ ഒടുക്കം ഇംപ്ലാന്റ് അപ്പാടെ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

2010 സെപ്റ്റംബറിലാണ് ഇംപ്ലാന്റ്് മുഴുവന്‍ നീക്കം ചെയ്തത്. എന്നാല്‍ ഇംപ്ലാന്റ് നീക്കിയതോടെ തന്റെ മാറിടത്തിന്റെ വലിപ്പവും ഭംഗിയും നഷ്ടപ്പെട്ടെന്ന തോന്നല്‍ ഷെയ്‌ലയില്‍ അപകര്‍ഷതാബോധമുണ്ടാക്കി. അസ്വസ്ഥത താങ്ങാനാവാതെയാണത്രേ ഇവര്‍ ആദ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അന്ന് രക്ഷപ്പെട്ടു.

പിന്നീട് വീണ്ടും മാറിടശസ്ത്രക്രിയ നടത്താനൊരുങ്ങുന്നതിനിടെ ഇവര്‍ വീണ്ടും ആത്മഹത്യാശ്രമം നടത്തി. അണുബാധ മാറാനായി ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്ന് കൂടിയ ഡോസില്‍ കഴിച്ചായിരുന്നു ആത്മഹത്യാശ്രമം. ബ്രസീലുകാരിയാണെങ്കിലും ഷെയ്‌ല ഇപ്പോള്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്.

സൗന്ദര്യ ശസ്ത്രക്രിയകളോട് അടക്കാനാവാത്ത ഭ്രമമുള്ള ഇവര്‍ പത്തിലധികം തവണ മാറിട ശസ്ത്രക്രിയയും മൂക്കു സുന്ദരമാക്കലുള്‍പ്പെടെ മുപ്പതോളം മറ്റ് സൗന്ദര്യശസ്ത്രക്രിയകളും നടത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.