1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2011


ലണ്ടന്‍: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വന്‍ലാഭം കൊയ്യാനുള്ള സാഹചര്യം എന്‍.എച്ച്.എസിലെ പുതിയ പരിഷ്‌കാരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കണമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ഉപദേശകന്‍ മാര്‍ക്ക് ബ്രിട്ട്‌നെല്‍. എന്‍.എച്ച്.എസില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്ന പരിഷ്‌കാരങ്ങള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വന്‍ അധികാരം നല്‍കുമെന്ന ആരോഗ്യമന്ത്രി ആന്‍ഡ്ര്യൂ ലാന്‍സ്‌ലിയുടെ പ്രസ്താവനെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍.എച്ച്.എസ് എല്ലായ്‌പ്പോഴും ഒരു സേവന ദാതാവായാല്‍ പറ്റില്ല. ജി.പിമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം. ഭാവിയില്‍ എന്‍.എച്ച്.എസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് ദാതാവായിരിക്കണം. അല്ലാതെ സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് സ്വീകരിക്കുന്ന സ്ഥാപനമാകരുതെന്നും ബ്രിട്ട്‌നെല്‍ പറഞ്ഞു.

ബ്രിട്ട്‌നലിന്റെ വാദങ്ങള്‍ ലിബറല്‍ ഡെമോക്രാറ്റുകളെ ചൊടിപ്പിച്ചിട്ടുണ്ട്. ആരോഗ്യമേഖലയെ സ്വകാര്യവത്കരിക്കുന്ന ഈ നടപടി അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. പരിഷ്‌കാരങ്ങളെ താന്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും എന്‍.എച്ച്.എസിനെ സ്വാകാര്യവത്കരിക്കാന്‍ അനുവദിക്കില്ലെന്ന് നിക്ക് ക്ലെഗ് പറഞ്ഞിരുന്നു.

എന്‍.എച്ച്.എസ് പരിഷ്‌കാരങ്ങളില്‍ മാറ്റം വരുത്തണമെന്ന് ലിബറല്‍ ഡെമോക്രാറ്റുകളുടെ ആവശ്യം ശക്തമാകുന്നതിനിടെ നാളെ ഈ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഒരു പ്രസംഗം നടത്തുന്നുണ്ട്.

പ്രധാനമന്ത്രിക്ക് പുതിയ എന്‍.എച്ച്.എസ് പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് ഉപദേശം നല്‍കിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നയാളാണ് ബ്രിട്ട്‌നെല്‍. കെ.പി.എം.ജിയുടെ ഹെഡും, മുന്‍ എന്‍.എച്ച്.എസ് കമ്മീഷനിംങ് ഡയറക്ടറുമാണദ്ദേഹം. ഹെല്‍ത്ത് പെര്‍മനന്റ് സെക്രട്ടറി ലോര്‍ഡ് ക്രിസ്പിനൊപ്പം എക്‌സ്ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.