1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2017

സ്വന്തം ലേഖകന്‍: വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ മലയാളി നഴ്‌സുമാര്‍ സൗദി ജയിലില്‍. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലാണ് മൂന്ന് മലയാളി നഴ്‌സുമാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയത്.

ജയിലിലായിരുന്ന മൂന്ന് നഴ്‌സുമാരില്‍ ഒരാള്‍ക്ക് കോടതിയില്‍ നിന്നും ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. മറ്റു രണ്ട് നഴ്‌സുമാരും ജിദ്ദയിലെ ജയിലിലാണുള്ളത്. അതേസമയം, മലയാളി നഴ്‌സുമാരുടെ മോചനത്തിനായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരായ ശിവലാല്‍ മീണ, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ തായിഫ് കിങ് അബ്ദുള്‍ അസീസ് ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ജോലി നേടിയ മൂവരും കോട്ടയം സ്വദേശികളാണെന്നാണ് സൂചന.

ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജയിലില്‍ കഴിയുന്ന നേഴ്‌സുമാരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ജിദ്ദയിലെ ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് ആയിരം റിയാല്‍ പിഴയും ഒരു വര്‍ഷം തടവും കോടതി ശിക്ഷ വിധിച്ചു. മറ്റൊരാളുടെ കേസില്‍ ഒരാഴ്ചയ്ക്കകം വിധിയുണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.