1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2019

സ്വന്തം ലേഖകൻ: സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങൾക്കെതിരെയാണ് റഷ്യയിലെ വനിതാ എംപി ഒക്സാന പുഷ്കിനയുടെ ഒറ്റയാൾ പോരാട്ടം. സ്വന്തം കക്ഷിയിൽ ഉൾപ്പെട്ടവരും പ്രതിപക്ഷവും പ്രബല സമുദായവും ഒന്നിച്ചെതിർക്കുമ്പോഴും പരാജയപ്പെടുമെന്ന ഭീതിയില്ലാതെ മുന്നോട്ട് പോവുകയാണ് ഒക്സാന. റഷ്യയിൽ ഗാർഹിക അതിക്രമം കുറ്റകരമല്ല എന്നതാണ് ഏറെ ചർച്ചയാകുന്നത്.

വീടുകളിൽ നടക്കുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്താൽ പോലും പൊലീസോ മറ്റധികൃതരോ ഇടപെടാറുമില്ല. വിചിത്രമായ ഈ സാമൂഹികാവസ്ഥയ്ക്കെതിരെയാണ് വനിതാ എംപി ഒക്സാന പുഷ്കിനയുടെ പോരാട്ടം. ഭരണകക്ഷിയിൽപെട്ട എംപിയോട് പ്രസിഡന്റും റഷ്യയും മുഖം തിരിഞ്ഞുനിൽക്കുകയാണെങ്കിലും സമരം ലോകശ്രദ്ധ നേടിക്കഴിഞ്ഞു.

നിയമത്തിന്റെ കരടും ഒക്സാന തയാറാക്കിക്കഴിഞ്ഞു. പക്ഷേ, യാഥാസ്ഥിതിക വിഭാഗക്കാർ കടുത്ത പ്രതിഷേധവുമായി രംഗത്തുള്ളതിനാൽ നിയമം പാർലമെന്റിൽ പാസ്സാവാനുള്ള ഒരു സാധ്യതയുമില്ലെന്നാണ് സൂചനകൾ. റഷ്യയിലെ 80 ശതമാനം കുടുംബങ്ങളിലും ഗാർഹിക അതിക്രമങ്ങൾ ആവർത്തിക്കുന്നു, എന്നിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പുഷ്കിന പറയുന്നു. ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാർട്ടിയുടെ എംപിയാണ് പുഷ്കിന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.