
സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനത്ത് താപനില രണ്ട് ഡ്രിഗ്രിയില്‍ താഴെ. നൂറ്റിപതിനെട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ ഡിസംബറാണിത്. മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി–ജയ്പൂര്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നൂറ്റാണ്ടിലെ രണ്ടാമത്തെ കടുത്ത ശൈത്യകാലമാണ് ഡല്‍ഹിയില്‍. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്, 1.7 ഡിഗ്രി സെല്‍ഷ്യസ്.
മൂടല്‍മഞ്ഞ് കനക്കുകയും കാഴ്ചപരിധി കുറയുകയും ചെയ്തതോടെ വാഹനാപകടങ്ങളുടെയെണ്ണം വര്‍ദ്ധിച്ചു. ഡല്‍ഹി–ജയ്പൂര്‍ ദേശീയപാതയിലുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു, പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഡല്‍ഹിയിലേക്കുള്ള ഇരുപത്തിന്നാല് ട്രെയിനുകള്‍ വൈകിയാണോടുന്നത്. വ്യോമഗതാഗതവും അവതാളത്തിലായി, നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. തണുപ്പിനൊപ്പം വായുമലീനികരണവും വര്‍ദ്ധിച്ചു, പലയിടങ്ങളിലും വളരെ മോശം നിലവാരമാണ് രേഖപ്പെടുത്തിയത്.
അയല്‍സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും സമാനസ്ഥതിയാണ്. രാജസ്ഥാനില്‍ അഞ്ചിടങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയില്‍ താഴെയാണ്. ശ്രീനഗറില്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 5.8 ഡിഗ്രി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല