
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയുടെ പൂർവ തീരത്ത് കാട്ടുതീ താണ്ഡവം തുടരുമ്പോൾ അയൽരാജ്യമായ ന്യൂസിലൻഡിന്റെ ആകാശം ചുവന്നു തുടക്കുകയാണ്. ഓസ്ട്രേലിയയില്‍ നിന്ന് തസ്മാന്‍ കടലിലൂടെ 2156 കിലോമീറ്റര്‍ ദൂരെയായി കിടക്കുന്ന ന്യൂസ്ലന്റിലെ ഓക്ലാന്റിലെ ആകാശത്തിന്റെ ചിത്രങ്ങൾ വൈറലാകുകയാണ്. ഇന്നത്തെ വൈകുന്നേരത്തെ ഈ ചിത്രങ്ങള്‍ ഓസ്ട്രേലിയിലെ കാട്ടുതീയുടെ കരുത്താണ് കാട്ടിത്തരുന്നതെന്ന് നാട്ടുകാർ പറയുന്നു.
കടുത്ത ചൂടും ശക്തമായ കാറ്റും ഉള്ളതിനാൽ തീയണയ്ക്കാനോ നിയന്ത്രിക്കാനോ കഴിയാതെ അധികൃതർ പെടാപ്പാടു പെടുകയാണ്. വിക്ടോറിയയിൽ 14 സ്ഥലങ്ങളിലും ന്യൂ സൗത്ത് വെയ്ൽസിൽ 11 ഇടങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണ്.
2019 സെപ്തംബറിലാണ് ഓസ്ട്രേലിയയില്‍ ആദ്യ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും കെടാതെ ആ തീ ഒരു കാട്ടുതീയായി ആറ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. അതിനിടെ 52.5 ലക്ഷം ഹെക്ടര്‍ അതായത് 130 ലക്ഷം ഏക്കര്‍ സ്ഥലം കത്തിയമര്‍ന്നു. 2500 കെട്ടിടങ്ങള്‍ ചാമ്പലായി. ഇതില്‍ 1500 എണ്ണം വീടുകളാണ്. വിക്ടോറിയന്‍ സംസ്ഥാനത്ത് മാത്രം 19 പേര് മരിച്ചു. 28 പേരെ കാണാതായി.
ഏതാണ്ട് 50 ലക്ഷത്തിലധികം മൃഗങ്ങള്‍ വെന്തുമരിച്ചു. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്ന് തെക്ക് കിഴക്കായി കിടക്കുന്ന ന്യൂസിലന്‍ഡിലെ ഓക്ലാന്റിലേക്ക് ഏതാണ്ട് 2156 കിലോ മീറ്റര്‍ ദൂരമാണുള്ളത്. ഇത്രയും ദൂരത്തേക്ക് കാട്ടുതീയുടെ പുകപടലങ്ങള്‍ എത്തിയതോടെ പുകയും ചാരവും മൂടി ഈ പ്രദേശങ്ങളില്‍ ജനജീവിതം ദുസ്സഹമാകുമോ എന്ന ആശങ്കയും വ്യാപകമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല