
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയായ നദൈന്‍ ഡോറിസിനാണ് കൊറോണ സ്ഥിരീകരിച്ചത്.പനിയും തൊണ്ടവേദനയും അനുഭവപ്പട്ടതിനെ ത്തുടര്‍ന്ന് നടത്തിയ പരിശോാധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. പരിശോധന ഫലം പോസിറ്റീവാണെന്നും മന്ത്രി വീട്ടില്‍ ഐസൊലേഷനിലാണെന്നും അധികൃതര്‍ അറിയിച്ചു.
ഡോറിസുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍ അടക്കം നൂറോളം പേരുമായി ഇവര്‍ അടുത്തിടപഴകിയിട്ടുണ്ടെന്ന് ബ്രീട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച്ചയാണ് ഇവര്‍ക്ക് പനി ബാധിച്ചത്.
“എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോൾ വീട്ടിൽ ഐസോലേഷനിൽ കഴിയുകയാണ്,” കൺസർവേറ്റീവ് എം.പി അറിയിച്ചു. എം.പിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. മന്ത്രിക്ക് തന്നെ കോവിഡ് 19 ബാധിച്ചത് ബ്രിട്ടനെ ആശങ്കയിലാക്കിയിരിക്കുകയാണ്.
70 പേര്‍ക്കാണ് ബ്രിട്ടനില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 6 പേര് രോഗബാധയെത്തുടര്‍ന്ന് മരണപ്പെട്ടു. രോഗം പടരാനുള്ള സാധ്യതകള്‍ കണക്കെലെടുത്ത് ബ്രിട്ടണില്‍ നിന്നും ഇറ്റലിയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.
ഏറ്റവും കുടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് ചൈനയിലാണ്. ആദ്യം രോഗം സ്ഥിരീകരിച്ചതും ചൈനയില്‍ തന്നെ. കേരളത്തില്‍ 14 പേര്‍ക്കാണ് കോറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
കൊറോണ വൈറസ് ബാധിക്കാതിരിക്കാന്‍ മദ്യപിച്ചാല്‍ മതിയെന്ന വ്യാജ വാര്‍ത്ത വിശ്വസിച്ച് ഇറാനില്‍ 27 പേര് മരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദക്ഷിണ പടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസെസ്താനില്‍ 20 പേരും വടക്കന്‍ മേഖലയായ അല്‍ബോര്‍സില്‍ 7 പേരുമാണ് വ്യാജമദ്യം കഴിച്ച് മരിച്ചത്.
ചൈനക്കു ശേഷം വൈറസ് പടർന്ന ഇറ്റലിയിൽ നഗരങ്ങളെല്ലാം അടച്ചു. ആറു കോടി ജനങ്ങൾക്കാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ജനങ്ങളോട് വീടിനകത്ത് കഴിയാനും പ്രധാനമന്ത്രി നിർദേശം നൽകി. പൊതുപരിപാടികൾ അനുവദിക്കില്ല. വിവാഹ, മരണാനന്തര ചടങ്ങുകളും മൂന്നാഴ്ചത്തേക്ക് നിരോധിച്ചു. ഏപ്രിൽ മൂന്നുവരെയാണ് നിയന്ത്രണം.
നേരത്തേ, സ്കൂളുകളും കോളജുകളും തിയറ്ററുകളുമെല്ലാം അടച്ചിട്ടിരുന്നു. ബാറുകളും റസ്റ്റാറൻറുകളും അടക്കണമെന്നും നിർദേശം നൽകി. കൊറോണ വൈറസ് യൂറോപ്പിൽ ഏറ്റവുമധികം ബാധിച്ചത് ഇറ്റലിയെയായിരുന്നു. ഏകദേശം 9,000 പേർക്കാണ് ഇതുവരെ ഇറ്റലിയിൽ രോഗബാധ സ്ഥിരീകരിച്ചത്. രോഗം പിടിപെടുന്നവരുടെ എണ്ണത്തിൽ 24 ശതമാനം വർധനയാണ് രാജ്യത്തുണ്ടായത്. 20 പ്രവിശ്യകളിലും രോഗവ്യാപനമുണ്ടായി. സർക്കാർ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് മാത്രമാണ് പുറത്തു പോകാൻ അനുമതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല