1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2020

സ്വന്തം ലേഖകൻ: സൗദിയില്‍ അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് മരണ സംഖ്യ 21 ആയി ഉയര്‍ന്നു. ഇന്ന് പുതുതായി 165 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1885 ആയി. ഇന്ന് മാത്രം 64 പേര്‍ക്ക് അസുഖം മാറി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ 328 എണ്ണം ആയി.

മക്കയിലും മദീനയിലും ജിദ്ദയിലുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റിയാദില്‍ രോഗബാധിതരുടെ എണ്ണം ഇന്നും കുറവാണ്, മേഖലകള്‍ തിരിച്ചുള്ള ഇന്നത്തെ കണക്ക് ഇങ്ങിനെയാണ്: മക്ക-48, മദീന-46, ജിദ്ദ-30, ഖഫ്ജി-9, റിയാദ്-7, ഖമീസ്മുശൈത്ത്-6, ഖതീഫ്-5, ദഹ്റാന്‍-4, ദമ്മാം-4, അഹബ-2, ഖോബാര്‍-1, റാസ്തനൂറ-1, ബീഷ-1, അഹദ്റഫ്ദ-

രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇതോടെ ഇനി മുതല്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ ആര്‍ക്കും മദീനയിലേക്കും മക്കയിലേക്കും പോകാനോ തിരിച്ചുവരാനോ സാധിക്കില്ല. എന്നാല്‍ ഭക്ഷ്യവിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിലക്ക് ബാധകമല്ല. ഇവിടെയുള്ളവര്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാനും ആശുപത്രികളിലേക്ക് പോകുന്നതിനും രാവിലെ ആറു മുതല്‍ വൈകിട്ട് മൂന്നുവരെ അനുവദിക്കും.

ഫാര്‍മസി, ഭക്ഷ്യ വസ്തുവില്‍പന കേന്ദ്രങ്ങള്‍, പെട്രോള്‍ പമ്പുകള്‍, ബാങ്ക് സര്‍വീസുകള്‍ എന്നിവ ഒഴികെ ബാക്കിയുള്ളവ പ്രവര്‍ത്തിക്കരുത്. രാവിലെ ആറു മുതല്‍ വൈകുന്നേരം മൂന്നുവരെ സാധനങ്ങള്‍ വാങ്ങാനോ ആശുപത്രികളിലേക്ക് പോകാനോ വാഹനമുപയോഗിക്കുന്നുവെങ്കില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍ മാത്രമേ വാഹനത്തില്‍ ഉണ്ടാകാന്‍ പാടുള്ളൂ.

വീടുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന ട്യൂഷൻ ക്ലാസുകൾക്ക് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി. വിദ്യാർഥികളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് നടപടി. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം, വിദൂരപഠനം, ഇ ലേണിങ് തുടങ്ങിയ സംവിധാനം വഴി വിദ്യാർഥികൾക്ക് ട്യൂഷൻ നൽകുന്നതിന് വിലക്ക് ബാധകമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ ശക്തമായ മൂടൽമഞ്ഞിനെ തുടർന്ന് മിക്ക യു എ ഇ നഗരങ്ങളിലും യെല്ലെ, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചു. അബൂദബി മുതൽ ഉമ്മുൽഖുവൈൻ വരെ തീരദേശത്തും ഉൾപ്രദേശങ്ങളിലും ഇന്നലെ രാത്രി പത്ത് മുതൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ദൂരക്കാഴ്ച തീരെ കുറയുന്നതിനാൽ കടുത്ത ജാഗ്രതപാലിക്കാൻ കാലാവസ്ഥ നിരീക്ഷകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ ഒമ്പത് വരെ മൂടൽമഞ്ഞ് തുടരും.

കുവെെത്തില്‍ 25 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 342 ആയി. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 14 പേർ ഇന്ത്യക്കാരാണ്. ഇന്ത്യക്കാർക്കു പുറമെ അഞ്ചു സ്വദേശികള്‍ക്കും ഒരു ഫിലിപ്പൈൻ പൗരൻ, നാല് ബംഗ്ലാദേശ് പൗരന്മാർ, ഒരു ഈജിപ്ത് പൗരൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.

പുതിയ കേസുകളിൽ അഞ്ചു കുവൈത്തികളും ഫിലിപ്പൈൻ പൗരനും വിദേശത്തു നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ്. വ്യാഴാഴ്ച ഒരു കുവൈത്ത് പൗരൻ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 81 ആയി. നിലവിൽ 261 പേരാണ് ചികിത്സയിലുള്ളത്. പതിനഞ്ചു പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.

ഒമാനിൽ ഇന്ന് 21 പേർക്ക്​ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 231 ആയി ഉയർന്നു. രോഗ മുക്​തി നേടിയവരുടെ എണ്ണം 57 ആയി ഉയർന്നതായി ആരോഗ്യ മന്ത്രി ഡോ. മുഹമ്മദ്​ അൽ സഈദി വ്യാഴാഴ്​ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. മസ്​കത്ത്​ മേഖലയിൽ രോഗം കണ്ടെത്തിയവരുടെ എണ്ണം 169 ആയി ഉയർന്നു. ഇതിൽ ഒരാൾ മരണപ്പെടുകയും 22 പേർ രോഗ മുക്​തി നേടുകയും ചെയ്​തു.

ദാഖിലിയ മേഖലയിൽ രോഗം കണ്ടെത്തിയ 20 പേരിൽ പത്തുപേർ സുഖപ്പെട്ടിട്ടുണ്ട്​. വടക്കൻ ബാത്തിനയിലെ രോഗികളുടെ എണ്ണം 18 ആയി ഉയരുകയും ചെയ്​തു. രോഗത്തിന്റെ സാമൂഹിക വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള സഞ്ചാര നിയന്ത്രണം മസ്​കത്ത്​ മേഖലയിൽ വ്യാഴാഴ്​ചയും തുടരുകയാണ്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.