
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഒറ്റ ദിവസം 800ലധികം ആളുകൾ മരിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് രാജ്യം.ലോക്ക്ഡൌൺ മൂന്നാഴ്ച കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. ഇവിടെ 4617 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികൾ ഒരു ലക്ഷം കടന്നു. ജർമനിയിൽ 1,37,698 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 4052 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.
നടപടികളില്‍ ഇപ്പോള്‍ ഇളവ് വരുത്തുന്നത് പൊതുജനാരോഗ്യത്തിനും സമ്പദ് വ്യവസ്ഥയേയും മോശമായി ബാധിച്ചേക്കുമെന്ന് അവലോകനത്തില്‍ വ്യക്തമായതായി വിദേശകാര്യ സെക്രട്ടി ഡൊമനിക് റാബ് പറഞ്ഞു. ഇന്നലെ മാത്രം 861 മരണങ്ങളാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ യു.കെയിലെ മരണസംഖ്യ 13,729 ആയി.
ഈ സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനമായത്. അവശ്യസാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള സ്ഥാപനങ്ങളൊഴികെ ബാക്കിയെല്ലാം അടച്ചിട്ടിരിക്കുകയാണ്.
കോവിഡ് 19 പശ്ചാത്തലത്തിൽ ഇന്ത്യയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ കുടുങ്ങിയ പൗരന്മാരെ നാട്ടിലെത്തിക്കാൻ 17 ചാർട്ടേഡ് വിമാനങ്ങൾ അയക്കുമെന്ന് ബ്രിട്ടൻ. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 20, 000ത്തിന് മുകളിൽ ബ്രിട്ടീഷ് പൗരന്മാർ കുടുങ്ങി കിടക്കുന്നതായി ബ്രിട്ടൻ അറിയിച്ചു.
അടുത്ത ആഴ്ചയോടെയാണ് നാല്പതിനായിരം യാത്രക്കാരെ കൊണ്ടുപോകാൻ പതിനേഴ് വിമാനങ്ങൾ അയക്കുക. നേരത്തെ 21 ചാർട്ടേഡ് വിമാനങ്ങൾ അയച്ചിരുന്നു. അതിന് പുറമെയാണ് 17 വിമാനങ്ങൾ അയക്കാൻ തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല