
സ്വന്തം ലേഖകൻ: മുംബൈയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധ. 29 മലയാളികളുള്‍പ്പടെ 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മുംബൈ ജസ്‍ലോക്ക് ആശുപത്രിയിൽ മാത്രം മലയാളികള്‍ ഉള്‍പ്പെടെ 31 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബെ ഹോസ്പ്പിറ്റലില്‍ ഒരു മലയാളി ഉള്‍പ്പടെ 12 ഡോക്ടർമാർക്കും രോഗം സ്ഥിരീകരിച്ചു.
അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 43 പേര്‍ മരിച്ചെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 991 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗബാധിതരുടെ എണ്ണം പതിനാലായിരം കടന്നു. 480 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. എന്നാല്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
ഇതോടെ രാജ്യത്തെ മൊത്തം കൊറോണ കേസുകളുടെ എണ്ണം 13,835 ആയി. 11,616 ആക്റ്റീവ് കേസുകളാണ് രാജ്യത്തുള്ളത്. 1766 പേര്‍ക്ക് രോഗം ഭേദമായി.
മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 3025 ആയി. 194 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെമരിച്ചത്. 300 പേര്‍ക്ക് രോഗം ഭേദമായി. 1640 പേര്‍ക്കാണ് ദല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. 51 പേര്‍ രോഗമുക്തരായി. 38 പേരാണ് ഇവിടെ മരണമടഞ്ഞത്. ദല്‍ഹിയാണ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്.
മധ്യപ്രദേശില്‍ 1308 ഉം തമിഴ്‌നാട്ടില്‍ 1267 ഉം രോഗികളാണുള്ളത്. തമിഴ്നാട്ടില്‍ 56 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 282 പേര്‍ക്ക് രോഗം ഭേദമായി. 15 പേര്‍ മരിച്ചു. ജമ്മുകശ്മീരില്‍ 14 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 328 ആയി.
രാജസ്ഥാനില്‍ 1131, ഉത്തര്‍പ്രദേശില്‍ 846, തെലങ്കാനയില്‍ 743, ആന്ധ്രയില്‍ 572 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍. പഞ്ചാബില്‍ 14 രോഗികള്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 359 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല