
സ്വന്തം ലേഖകൻ: വാഹനങ്ങൾ പുറത്തിറക്കാത്തതുകൊണ്ട് എണ്ണയുടെ ഉപയോഗം കുറഞ്ഞതു കാരണം അമേരിക്കൻ ക്രൂഡ് ഓയിലിന്റെ വില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ. യുഎസ് അസംസ്കൃത എണ്ണയായ ഡബ്ല്യുടിഐ ക്രൂഡിന്‍റെ മേയിലെ ഫ്യൂച്ചേഴ്സ് വില പൂജ്യത്തിനും താഴെ മൈനസ് മൂന്ന് ഏഴ് ഡോളറായി. എണ്ണ സംഭരണ കേന്ദ്രങ്ങള്‍ നിറഞ്ഞതും കോവിഡ് വൈറസ് മൂലം ആവശ്യകത കുറഞ്ഞതുമാണ് വില ഇടിയാന്‍ കാരണം.
ഇന്ധനവില വളരെയധികം കുറവുള്ള രാജ്യമാണ് അമേരിക്ക. ഡബ്ല്യുടിഐ ക്രൂഡിന്റെ വില കുറഞ്ഞത് ഇന്ധനവില വീണ്ടും കുറയ്ക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ശുദ്ധീകരിക്കുന്നതിന്റെ ചിലവ്, ഡീലർകമ്മീഷൻ എന്നിവ ചേർക്കുന്നതുകൊണ്ട് കാശുകൊടുക്കാതെ ഇന്ധനം നിറയ്ക്കാനാവില്ല.
വെസ്റ്റ് ടാക്സസ് ഇന്റർമീഡിയറ്റ് എന്ന ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ നമ്മൾ ഉപയോഗിക്കുന്നില്ല. ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ബ്രെന്റ് ക്രൂഡാണ്. ബ്രെന്റ് ക്രൂഡിന്റെ ഇന്നത്തെ വില ഏകദേശം 25 ഡോളറാണ്. ഡബ്ല്യുടിഐ ക്രൂഡിന്റെ വില കുറഞ്ഞത് ബ്രെന്റിന്റേയും വില കുറയ്ക്കുമെന്ന് കരുതാം. എങ്കിലും അതിന്റെ ഗുണം ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് ഉറപ്പില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല