1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധിച്ച് 315 പുതിയ മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ രോഗവ്യാപനമുണ്ടായ രാജ്യമാകുന്നതിന്റെ വക്കിലാണ് യുകെ. 186,599 പേർക്ക് രോഗം ബാധിച്ചപ്പോൾ 28,446 പേർ മരിച്ചു. യൂറോപ്പിലെ കൊവിഡ് പ്രഭവകേന്ദ്രമായി കരുതപ്പെട്ട ഇറ്റലിയെ ബ്രിട്ടന്‍ മറികടന്നാല്‍ അമേരിക്കയ്ക്ക് പിന്നില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ രാജ്യമായി ബ്രിട്ടന്‍ മാറും.

ദിവസങ്ങൾക്ക് മുമ്പു വരെ നാലാമതും അഞ്ചാമതുമായിരുന്ന രാജ്യം മൂന്നു ദിവസമായി ഇറ്റലിയുമായി മരണ നിരക്കിൽ അകലം കുറച്ചുവരികയാണ്. ഇറ്റലിയിൽ മരിക്കുന്നവരുടെ എണ്ണം ശരാശരി 500നു താഴെയെത്തിയിട്ടുണ്ട്. എന്നാൽ, ബ്രിട്ടൻ ഇപ്പോഴും കാര്യമായ കുറവു കാണിക്കാത്തതാണ് ആശങ്ക പരത്തുന്നത്.

ഞായറാഴ്ചയോടെ യുകെയിലെ കൊറോണ വൈറസ് പ്രഭവകേന്ദ്രമെന്ന സ്ഥാനം ലണ്ടനില്‍ നിന്നും നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലേക്ക് മാറിയിട്ടുണ്ട്. ലണ്ടനിലെ കൊറോണ രോഗികളുടെ എണ്ണം 2033 ആയി കുറഞ്ഞപ്പോള്‍ നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ഇത് 2191 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. എന്നിരുന്നാലും ഇരുസ്ഥലങ്ങളിലെയും കേസുകള്‍ മുന്‍പത്തേക്കാള്‍ കുറഞ്ഞിട്ടുണ്ട്.

ഞായറാഴ്ചത്തെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രകാരം ഇംഗ്ലണ്ടില്‍ തന്നെയാണ് കൂടുതല്‍ മരണങ്ങള്‍, 327. സ്‌കോട്ട്‌ലണ്ടില്‍ 12, വെയില്‍സില്‍ 14, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 5 എന്നിങ്ങനെയാണ് മരണനിരക്ക്. കഴിഞ്ഞ അഞ്ചാഴ്ച കാലമായി കര്‍ശന നിയന്ത്രണങ്ങള്‍ അനുസരിച്ച് വീടുകളില്‍ കഴിയുന്ന പൊതുജനങ്ങളെ മൈക്കിള്‍ ഗോവ് പ്രശംസിച്ചു. എന്നാല്‍ ഇളവുകള്‍ അനുവദിച്ച ശേഷം കൊറോണ കേസുകള്‍ ഉയരുന്ന ചില ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ലോക്ക്ഡൗണ്‍ തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ലണ്ടനിലെയും, മിഡ്‌ലാന്‍ഡ്‌സിലെയും ചില മേഖലകളിൽ കൊറോണ മരണം വിതച്ചപ്പോൾ മറ്റ് പ്രദേശങ്ങള്‍ വൈറസില്‍ നിന്നും വലിയ പരുക്ക് കൂടാതെ രക്ഷപ്പെട്ടതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പുറത്തുവന്നിരുന്നു. ജനസംഖ്യ അധികമുള്ള നഗരങ്ങളിലും, ട്രാന്‍സ്‌പോര്‍ട്ട് റൂട്ടുകളിലുമാണ് മരണങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഒഎന്‍എസ് ഭൂപടം വ്യക്തമാക്കുന്നു.

അടുത്ത ഞായറാഴ്ച ജോലിസ്ഥലങ്ങളും സ്കൂളുകളും എപ്പോൾ തുറക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഒരു ടൈംലൈൻ തയ്യാറാക്കി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഷോപ്പുകൾ, ഫാക്ടറികൾ, വെയർഹവാങുകൾ , നിർമ്മാണ സൈറ്റുകൾ എന്നിവ മെയ് 25 ന് സ്പ്രിംഗ് ബാങ്ക് അവധിക്ക് ശേഷം വീണ്ടും തുറക്കാമെന്ന് അറിയിക്കും. ഓഫീസുകൾ വീണ്ടും തുറക്കുകയാണെങ്കിൽ പോലും കർശനമായ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്,

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.