
സ്വന്തം ലേഖകൻ: മൂന്നാംഘട്ട ലോക്ഡൗൺ അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കുയുള്ളപ്പോൾ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ആകെ കോവിഡ് കേസുകൾ 67,724 ആയി ഉയർന്നപ്പോൾ മരണം 2,215 ആയി. മഹാരാഷ്ട്രയ്ക്ക് പുറമേ രോഗവ്യാപനം രൂക്ഷമായ ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി കൂടുകയാണ്. മരണം 200 ആയി.
മൂന്നാംഘട്ട ലോക്ഡൗണും രാജ്യത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നില്ല എന്നാണ് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4213 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇത്രയധികം പേര്‍ക്ക് ഒരു ദിനം രോഗബാധ ഉണ്ടാകുന്നത് ആദ്യമാണ്. 2206 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 97 പേർ മരിച്ചു!
മുംബൈയില്‍ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 13000 കടന്നു. ഇന്നലെ 875 പേര്‍ക്കാണ് മുംബൈയില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 1278 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 832 പേരാണ് ഇതുവരെ മരണപ്പെട്ടത്.
കൊവിഡ് കേസുകളില്‍ രാജ്യത്ത് രണ്ടാമതുള്ള ഗുജറാത്തില്‍ രോഗികളുടെ എണ്ണം 8000 കടന്നു. ഇന്നലെ 398 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 8195 ആയി. ഇന്നലെ 21 പേര് മരിച്ചതോടെ മരണ സംഖ്യ 493 ആയി. ദല്‍ഹിയില്‍ രോഗം ബാധിച്ച 6923 പേരില്‍ 73 പേര് മരിച്ചു. 20,917 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ഭേദമായത്.
അതിനിടെ മുംബൈയില്‍ നിന്നുള്ള അഞ്ച് എയര്‍ ഇന്ത്യ പൈലറ്റ്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചൈനയിലെ ഗാങ്ഷൗവിലേക്ക് മെഡിക്കല്‍ സാമഗ്രികളടക്കമുള്ള ചരക്കുമായി പോയ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ 81 തടവുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജീവനക്കാരടക്കം 184 പേര് ഇവിടെ കൊവിഡ് ബാധിതരായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല