
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ വിവിധ രാജ്യങ്ങളിലായി കുടുങ്ങിപ്പോയവരെ മടക്കി കൊണ്ടുവരുന്നതിനായുള്ള വന്ദേ ഭാരത് പദ്ധതിയുടെ ആദ്യ ഘട്ടം ഇന്ന് അവസാനിക്കുമ്പോൾ കേരളത്തിലേക്ക് ഇന്നെത്തുന്നത് രണ്ട് വിമാനങ്ങൾ. കുവൈത്തിൽ നിന്നും ജിദ്ദയിൽ നിന്നുമുള്ള വിമാനങ്ങൾ എത്തുന്നത് കരിപ്പൂർ വിമാനത്താവളത്തിലേക്കാണ്. ആകെ 307 പ്രവാസികളാണ് രണ്ട് ഫ്ലൈറ്റിലുമായി നാടണയുന്നത്.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകളും നിശ്ചലമായിരുന്നു. ലോക്ക്ഡൗണിന്റെ നാലം ഘട്ടത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങികിടക്കുന്നവർക്കായി പ്രത്യേക യാത്ര സൗകര്യമൊരുക്കുകയാണ് എയർ ഇന്ത്യ. വന്ദേ ഭാരത് പദ്ധതിയിലൂടെ നിരവധി പ്രവാസികളെ തിരിച്ചെത്തിയതിന്റെ തുടർച്ചയായാണ് രാജ്യത്ത് തന്നെ പല ഭാഗങ്ങളിൽ കുടുങ്ങിയവർക്കായുള്ള പ്രത്യേക സർവീസുകൾ.
മെയ് 19 മുതല്‍ ജൂണ്‍ രണ്ട് വരെയുള്ള ആദ്യഘട്ട സര്‍വീസിന്റെ ഷെഡ്യൂള്‍ തയ്യാറായി. ഡല്‍ഹിയില്‍നിന്ന് കൊച്ചി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്സര്‍, ജയ്പുര്‍, ഗയ, വിജയവാഡ, ലഖ്നൗ തുടങ്ങി നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസ് ഉണ്ടാകും. മുംബൈയില്‍ നിന്ന് വിശാഖപട്ടണം,കൊച്ചി,അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്ക് സര്‍വ്വീസുകള്‍ ഉണ്ടാകും. കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ സ്പെഷ്യൽ സർവ്വീസുകൾ നടത്തും. മെയ് 19 മുതൽ ജൂൺ രണ്ട് വരെയാണ് സർവ്വീസുകൾ നടത്തുക. ദില്ലി, മുംബൈ , ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി , ജയ്പൂർ എന്നിവിടങ്ങളിൽ സർവ്വീസുകൾ ഉണ്ടാകുക. യാത്രക്കാർ ടിക്കറ്റ് തുക വഹിക്കണം. ടൈംസ് ഓഫ് ഇന്ത്യയാണ് എയർ ഇന്ത്യ അധികൃതരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ചെന്നൈയിലേക്ക് ഒരു വിമാനം ഉണ്ടായിരിക്കും.മെയ് 19നായിരിക്കും കൊച്ചി-ചെന്നൈ സർവ്വീസ്. ദില്ലിയിൽ നിന്ന് 173, മുംബൈ 40, ഹൈദരാബാദ് 25, കൊച്ചി 12 എന്നിങ്ങനെ സർവ്വീസുകൾ ഉണ്ടാകും. ദില്ലിയിൽ നിന്ന് ജയ്പൂർ, ബെംഗളൂരു, ഹൈദരാബാദ്, അമൃത്സർ, കൊച്ചി, അഹമ്മദാബാദ്, വിജയവാഡ, ഗയ, ലഖ്നൗ കൂടാതെ മറ്റ് ചില സ്ഥലങ്ങളിലേക്കും സർവ്വീസുകൾ നടത്തും.
വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിൽ ഒമാനിൽ നിന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് എട്ട് വിമാന സർവീസുകൾ ഉണ്ടാകുമെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി. ഇതില്‍ കേരളത്തിലേക്ക് നാല് വിമാന സർവീസുകളാണുണ്ടാവുക. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, ദില്ലി, ബാംഗ്ലൂർ, ഹൈദരാബാദ്, ബീഹാർ എന്നിവടങ്ങളിലേക്കുള്ള സർവീസുകൾ മെയ് 16 മുതൽ ആരംഭിക്കും.
സലാലയിൽ നിന്നായിരിക്കും കോഴിക്കോട്ടേക്കുള്ള സർവീസ്. മറ്റു വിശദംശങ്ങള്‍ ഉടൻ പ്രഖ്യാപിക്കുമെന്നും മസ്കറ്റ് ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി.
വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടത്തിൽ 106 വിമാനങ്ങളാണുള്ളത്. ശനിയാഴ്ച മുതൽ ഈ മാസം 22വരെ തുടരുന്ന ദൗത്യത്തിലാണ് 106 വിമാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേക്ക് 31 വിമാനങ്ങളാണ് ഉള്ളത്. ഗൾഫിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാന സര്‍വ്വീസുകൾ നടത്തും.
ജക്കാര്‍ത്ത, മനില, ക്വലാലംപൂര്‍, എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്ക് സര്‍വ്വീസുണ്ട്. റഷ്യയിൽ നിന്ന് കണ്ണൂരിലേക്ക് ഒരു വിമാന സര്‍വ്വീസ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉക്രെയിനിൽ നിന്ന് കൊച്ചിയിലേക്ക് പ്രത്യേക വിമാനം ഉണ്ടാകും. ലണ്ടൻ, ഡബ്ളിൻ, റോം, എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്കുള്ള സര്‍വ്വീസുകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ ഗള്‍ഫില്‍ നിന്നുമുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്കെത്താന്‍ അനുമതി നല്കി കേന്ദ്രം. വിമാനം ചാര്‍ട്ട് ചെയ്ത് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുമതി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമായത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യോമയാന മന്ത്രാലയത്തിന് അനുമതി നല്കി.
വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ധനികരായ ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്കെത്താന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള അനുമതിയോ സ്വകാര്യ വിമാനങ്ങളില്‍ വരാനുള്ള അനുമതിയോ നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിരുന്നു.
മുംബൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്ക് വിമാനം ചാര്‍ട്ട് ചെയ്ത് എത്താനുള്ള അനുമതി ചോദിച്ചു കൊണ്ടുള്ള അപേക്ഷകളാണ് അധികവും കേന്ദ്ര ആഭ്യന്തര വകുപ്പിന് ലഭിച്ചത്. എന്നാല്‍ സ്വകാര്യ വിമാനത്തിലെത്താനുള്ള അനുമതി വ്യക്തികള്‍ക്ക് നല്‍കില്ലെന്ന് അന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല