1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2020

സ്വന്തം ലേഖകൻ: ലോകം കൊറോണ വൈറസിനോട് പൊരുതുമ്പോൾ ആരോഗ്യപ്രവർത്തകരെ ആദരിക്കാൻ ഖത്തർ എയർവേയ്സ്. വൈറസ് വ്യാപനത്തിനിടെ സ്വന്തം ജീവൻ പണയപ്പെടുത്തി ലോകത്തെമ്പാടും ആയിരക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കുന്ന സാഹചര്യത്തിൽ ഒരു ലക്ഷം അന്താരാഷ്ട്ര യാത്രക്കുള്ള സൌജന്യ ടിക്കറ്റുകളാണ് വിമാന കമ്പനി ആരോഗ്യപ്രവർത്തകർക്കായി സൌജന്യമായി നൽകുന്നത്. അന്താരാഷ്ട്ര നഴ്സ് ദിനമായ മെയ് 12നാണ് കമ്പനിയുടെ പ്രഖ്യാപനം. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചവർക്കാണ് ഖത്തർ എയർവേയ്സിന്റെ ആദരം.

ലോകം മുഴുവൻ അനിശ്ചിതത്വത്തിലായ ഈ കാലഘത്തിൽ ആളുകളെ പരിപാലിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകരുടെ പ്രതിബദ്ധതയ്ക്കും കഠിനാധ്വാനത്തിലും ഖത്തർ എയർവേയ്സ് കടപ്പെട്ടിരിക്കുന്നതായി ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ആരോഗ്യപ്രവർത്തകരുടെ ദയ അർപ്പണ ബോധം, പ്രൊഫഷണലിസം എന്നിവ ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് ലക്ഷിച്ചത്.

ലോകത്ത് എവിടെയുമുള്ള രാജ്യങ്ങളിലെ ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ എന്നിവർ ഉൾപ്പെടെയുള്ളവരാണ് സൌജന്യ ടിക്കറ്റിന് അർഹരായിട്ടുള്ളത്. എങ്കിൽപ്പോലും പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ മൊത്തം ജനസംഖ്യയ്ക്ക് അനുസൃതമായാണ് ടിക്കറ്റ് വീതിച്ച് നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് ഇക്കോണമി ക്ലാസിലാണ് അങ്ങോട്ടും ഇങ്ങോട്ടും ചെയ്യാൻ സാധിക്കുക.

ഒരാളെ കൂടെ കൂട്ടുന്നതിനും അനുമതിയുണ്ട്. ഖത്തർഎയർവേയ്സ് സർവീസ് നടത്തുന്ന ഏത് രാജ്യത്തേക്കും സഞ്ചരിക്കാം. മുൻനിര ജീവനക്കാർക്ക് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഖത്തർ ഡ്യൂട്ടി ഫ്രീ റീട്ടെയിൽ ഔട്ട് ലെറ്റുകളിൽ നിന്ന് 35% ഡിസ്കൌണ്ടോടെ ഷോപ്പിംഗ് നടത്താനും സൌകര്യമുണ്ട്. 2020 ഡിസംബർ പത്ത് വരെയാണ് സൌജന്യ ടിക്കറ്റിൽ യാത്ര ചെയ്യാൻ സാധിക്കുക. നവംബർ 26ന് മുമ്പ് തന്നെ ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കുകയും വേണം.
ഖത്തർ എയർവേയ്സിന് സർവീസുള്ള ഏത് രാജ്യത്തേക്കും സൌജന്യ ടിക്കറ്റുകളിൽ യാത്ര ചെയ്യാമെന്നും അത് സംബന്ധിച്ച് യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളോ ഫീസോ ഇല്ലെന്നും കമ്പനി കൂട്ടിച്ചേർത്തു. ഈ ധീരവനിതകൾക്കും ധീരന്മാരായ പുരുഷന്മാർക്കും തിരികെ നൽകാൻ പര്യാപ്തമായ വാക്കുകളില്ലെന്നും. അവർ അർഹിക്കുന്ന അവധിക്കാലം ആഘോഷിക്കാനും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം സമയം ചെലഴിക്കാനും ഇത് സഹായകമാകട്ടെയെ്നും അൽ ബക്കീർ വ്യക്തമാക്കി.

മലയാളി യുവാവ് കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു. പയ്യന്നൂർ കവ്വായി യുപി സ്കൂളിന് സമീപത്തെ അക്കാളത്ത് അബ്ദുറഹീം – ഫാത്തിമ ദമ്പതികളുടെ മകൻ ഗഫൂറാണ് (34) മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു മരണം. പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. രാത്രി വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നു. പിന്നീട് രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ദിജീജില്‍ ആര്‍കിടെക്ട് ഓഫീസ് ജീവനക്കാരനായിരുന്നു. എട്ട് മാസം മുമ്പാണ് കുവൈത്തിലേക്ക് പോയത്.

ന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഒമാനിൽ ഒരു കുടുംബത്തിലെ 31 പേര്‍ക്ക് കൊവിഡ് ബാധിച്ചു. സാമൂഹിക അകലം പാലിക്കണമെന്നും അത്യാവശ്യങ്ങള്‍ക്കല്ലാതെ ബന്ധുക്കളുടെ അടുത്ത് പോകരുതെന്നും കൂട്ടം കൂടരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അത് പാലിക്കാത്തതാണ് ഇത്രയധികം പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ കാരണമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ വ്യാപിക്കാന്‍ കാരണമാകുന്നതെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ് അറിയിച്ചു. രാജ്യത്ത് ഐസൊലേഷന്‍, ക്വാറന്റൈന്‍ സംവിധാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആകെയുള്ള 4257 ഐസൊലേഷന്‍ ബെഡുകളില്‍ 3330 എണ്ണം നിലവില്‍ ഉപയോഗത്തിലാണ്. 5489 പേര്‍ക്കുള്ള ക്വാറന്റൈന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും 515 എണ്ണമാണ് ഉപയോഗിക്കുന്നത്. സാഹചര്യം മാറുന്നതനുസരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയിൽ രാത്രി 10 മുതൽ പുലർച്ചെ 6 വരെയുള്ള യാത്രാവിലക്ക് എല്ലാ എമിറേറ്റുകൾക്കും ബാധകമാണെന്ന് പൊലീസ് അറിയിച്ചു. രാജ്യമാകെ അണുനശീകരണം നടക്കുന്ന ഈ സമയത്ത് പുറത്തിറങ്ങാൻ ആർക്കും അനുവാദമില്ല. മാർച്ച് 26നാണ് രാജ്യത്ത് രാത്രി 10 മുതൽ പുലർച്ചെ 6 വരെ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഏപ്രിൽ 4ന് ദുബായ് എമിറേറ്റിൽ 24 മണിക്കൂർ യാത്രാവിലക്ക് നിലവിൽവന്നു.

24ന് വീണ്ടും രാത്രിയിൽ മാത്രമാക്കി. ദുബായിൽ ആശുപത്രിയിൽ പോകാൻ മാത്രമാണ് അനുമതി. ഇതിനായി നേരത്തേ റജിസ്റ്റർ ചെയ്ത് പൊലീസിന്റെ അനുമതി വാങ്ങണമെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപാർട്മെന്റ് ഓഫ് പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആൻഡ് എമർജൻസി വിഭാഗം ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതി പറഞ്ഞു. പരിശോധനയിൽ രേഖകൾ സഹിതമുള്ള വിശദീകരണം നൽകിയില്ലെങ്കിൽ 3,000 ദിർഹം പിഴചുമത്തുമെന്നും വ്യക്തമാക്കി. റജിസ്റ്റർ ചെയ്യാനുള്ള വെബ്സൈറ്റ്: https://dxbpermit.gov.ae/home. ഫോൺ: 800 737648.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.