സ്വന്തം ലേഖകൻ: റുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പൊലീസ് കാല്മുട്ടിനിടയില് കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി. ഭീകരാക്രമണമുണ്ടാകുമ്പോഴാണ് സാധാരണ ഇത്തരം നടപടിയിലേക്ക് കടക്കാറുള്ളത്.
വൈറ്റ് ഹൗസിന് സമീപമുള്ള കെട്ടിടങ്ങള്‍ക്ക് തീവെച്ചതായും ദേശീയപതാകയും ട്രാഫിക് ബാരിക്കേഡുകളും കൂട്ടിയിട്ടുകത്തിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം, പ്രക്ഷോഭത്തിന് നേതൃത്വം നല്കുന്ന ആന്റിഫ പ്രസ്ഥാനത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അരിസോണയിലും ബെവര്‍ലി ഹില്‍സിലും പ്രതിഷേധക്കാരും പൊലീസുകാരം തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ലൊസാഞ്ചലസിലെ സമ്പന്നരും സിനിമാതാരങ്ങളും താമസിക്കുന്ന ബെവര്‍ലി ഹില്‍സില്‍ കടകള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
വൈറ്റ് ഹൗസിന് സമീപമുള്ള കെട്ടിടങ്ങള്‍ക്ക് തീയിട്ടു. ദേശീയപതാകയും ട്രാഫിക് ബാരിക്കേഡുകളും കൂട്ടിയിട്ടുകത്തിച്ചു. അതേസമയം, പ്രക്ഷോഭത്തിന് നേതൃത്വം നല്കുന്ന ആന്റിഫ പ്രസ്ഥാനത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് മുന്നറിയിപ്പ് നല്കി.
വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേക്കാര്‍ തടിച്ചുകൂടതിനെ തുടര്‍ന്നാണ് ട്രംപിനെ ബങ്കറിലേക്ക് മാറ്റിയത്. ഒരുമണിക്കൂര്‍ നേരമാണ് ട്രംപ് ബങ്കറില്‍ ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് ട്രംപിനെ മാറ്റിയതെന്നാണ് വിവരം.
അതേസമയം, വൈറ്റ് ഹൗസിന്റെ മതില്‍ക്കെട്ട് ഭേദിച്ച് പ്രതിഷേധക്കാര്‍ അകത്തു കടന്നിരുന്നെങ്കില്‍ സ്വീകരിക്കാന്‍ കാത്തിരുന്നത് അപകടകരമായ ആയുധങ്ങളും വെറിപിടിച്ച നായ്ക്കളും ആയിരുന്നെന്ന് ട്രംപ് പ്രതികരിച്ചിരുന്നു.
നൂറുകണക്കിന് പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് മുന്നില്‍ തടിച്ചു കൂടിയതുകൊണ്ട് വൈറ്റ് ഹൗസ് താല്‍ക്കാലികമായി അടച്ചിടേണ്ടിയും വന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് പ്രതിഷേധക്കാര്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തിയത്.
വെറ്റ് ഹൗസിന് സുരക്ഷ ഒരുക്കിയ സീക്രട്ട് സര്‍വ്വീസിനെ ട്രംപ് പ്രശംസിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിഷേധക്കാര്‍ക്ക് നേരെ മനുഷ്യത്വ രഗിതമായ നിലപാടാണ് ട്രംപും പൊലീസും സ്വീകരിച്ചു വരുന്നത്. ന്യൂയോര്‍ക്കില്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് പൊലീസ് വാഹനം ഇടിച്ച് കയറ്റുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 1400 ലധികം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.
അതിനിടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ന്യൂയോര്‍ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍. പ്രതിഷേധക്കാര്‍ക്കൊപ്പം നിലത്ത് മുട്ടു കുത്തി നിന്നാണ് ഐക്യധാര്‍ഡ്യം അറിയിച്ചത്. ക്യൂന്‍സില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത അലീയ അബ്രഹാം എന്ന സ്ത്രീയാണ് പൊലീസ് പ്രതിഷേധക്കാര്‍ക്കൊപ്പം മുട്ടു കുത്തുന്നതിന്റെ വീഡിയോ പങ്കുവെച്ചത്.
പോലീസ് പ്രതിഷേധക്കാര്‍ക്ക് ഹസ്തദാനം ചെയ്യുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. സമാനമായി യു.എസില്‍ പലയിടത്തും പൊലീസ് പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ചു. ഫ്ളോറിഡയിലും കാലിഫോര്‍ണിയ മിസോറി, ന്യൂ ജേര്‍സി എന്നിവിടങ്ങളിലും പൊലീസ് പ്രതിഷേധക്കാര്‍ക്കൊപ്പം മുട്ടുകുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല