
സ്വന്തം ലേഖകൻ: ഗൾഫിൽ രണ്ടു മലയാളികൾ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. തിരുവല്ല കല്ലുങ്കൽ സ്വദേശി കുര്യൻ.പി.വർഗീസ് ദുബായിലാണ് മരിച്ചത്. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 91 ആയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്തു മാലികണ്ടി ഖത്തറിൽ മരിച്ചു. ഇതോടെ ഖത്തറിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. 197 മലയാളികളാണ് ഗൾഫിൽ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്.
കഴിഞ്ഞ ദിവസത്തെ മൂന്ന് മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് മരിച്ച മലയാളികളുടെ എണ്ണം 197 ആയി ഉയര്‍ന്നത്. 12 ദിവസത്തിനുള്ളിലാണ് 97 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നത് ഏറെ ആശങ്ക ഉയര്‍ത്തുന്നു.
കൊവിഡ് വ്യാപന സാഹചര്യത്തിൽ പ്രമേഹ രോഗികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവിദഗ്ധർ. പ്രമേഹം നിയന്ത്രണവിധേയമല്ലെങ്കിൽ രോഗപ്രതിരോധ ശേഷി കുറയുമെന്നു റാസൽഖൈമ എൻഎംസി റോയൽ മെഡിക്കൽ സെന്ററിലെ സീനിയർ ഡോക്ടർ കെ.എം.മാത്യു പറഞ്ഞു.
ഇവർക്കു കോവിഡ് പിടിെപട്ടാൽ ആരോഗ്യനില കൂടുതൽ വഷളാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രായമായവർ കൂടുതൽ ശ്രദ്ധിക്കണം. ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായി മരുന്നുകഴിക്കുകയും പരിശോധനകൾ നടത്തുകയും വേണം.
ഭക്ഷണ ക്രമീകരണം, വ്യായാമം, ആവശ്യത്തിന് ഉറക്കം എന്നിവയെല്ലാം പ്രധാനമാണ്. മരുന്നു മുടക്കുകയോ ഡോക്ടറോടു ചോദിക്കാതെ അളവിൽ വ്യത്യാസം വരുത്തുകയോ അരുത്. പ്രമേഹരോഗികളുടെ കാലിലെയും മറ്റും വ്രണങ്ങൾ അതീവ അപകടകരമാണെന്ന് ആരോഗ്യവിദഗ്ധർ ഒാർമിപ്പിക്കുന്നു. അസ്വാഭാവികമായി എന്തെങ്കിലും ദേഹത്തു കണ്ടാൽ ഉടൻ പരിശോധന നടത്തണം.
പ്രമേഹ രോഗികൾ ഡോക്ടറോടു ചോദിക്കാതെ മെറ്റ്ഫോമിൻ മരുന്നു നിർത്തുകയോ അളവിൽ വ്യത്യാസം വരുത്തുകയോ ചെയ്യരുതെന്നു യുഎഇ ആരോഗ്യ മന്ത്രാലയം. ഡോക്ടർമാർ മന്ത്രാലയത്തിൽ നിന്നു നിർദേശം ലഭിക്കാതെ രോഗികൾക്ക് ഈ മരുന്നു കുറിക്കുന്നത് നിർത്തിവയ്ക്കേണ്ടതില്ല. ഏതെങ്കിലും മരുന്നുപയോഗിച്ച് പാർശ്വഫലങ്ങൾ ഉണ്ടായാൽ റിപ്പോർട്ട് ചെയ്യണം.
പുകവലിക്കുന്നവരിലും രോഗ സാധ്യത കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. പൊതുവെ പുകവലിക്കാർക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. ശ്വാസകോശത്തിന്റെ പ്രവർത്തനശേഷി കുറവായിരിക്കും. ശ്വസന തടസം, ചുമ, കഫക്കെട്ട് എന്നിവയും ലക്ഷണങ്ങളാണ്. ഇതു കോവിഡ്, ന്യുമോണിയ എന്നിവയുടെ സാധ്യത വർധിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല