1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2020

സ്വന്തം ലേഖകൻ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടികളിലും അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദിക്കാനാവില്ലെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്). വെള്ളിയാഴ്ച യു.എസ്.സി.ഐ.എസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യമുള്ളത്.

പുതിയ നയം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉദ്ദേശിച്ചുള്ളതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റു ഏകാധിപത്യ പാര്‍ട്ടികളിലോ അംഗത്വവും ബന്ധവും ഉള്ളവര്‍ അമേരിക്കന്‍ പൗരന്‍മാരാകുന്നതിനുള്ള സത്യപ്രതിജ്ഞയില്‍ പൊരുത്തപ്പെടുന്നില്ലെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്.

പുതിയ ഇമിഗ്രേഷന്‍ നയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ മാര്‍ഗനിര്‍ദേശത്തിലൂടെ പ്രഖ്യാപിച്ചിട്ടുള്ള അനുബന്ധ നയം നടപ്പിലാക്കുന്നതില്‍ ട്രംപ് ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് യുഎസ് മാധ്യമങ്ങള്‍ പറയുന്നത്.

അടുത്തിടെ ചൈനയുമായിട്ടുണ്ടായ രൂക്ഷമായ തര്‍ക്കമാണ് ഇത്തരമൊരു നയം യുഎസ് കൈകൊള്ളാന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് സൂചന. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും മറ്റു ഏകാധിപത്യ പാര്‍ട്ടികളുമായും ബന്ധമുള്ളവര്‍ക്ക് പൗരത്വം എങ്ങനെ നിഷേധിക്കാമെന്നത് യു.എസ്.സി.ഐ.എസ് മാര്‍ഗനിര്‍ദേശത്തില്‍ വിശദമാക്കിയിട്ടുണ്ട്.

ചൈനയെ നേരിടുന്നതിന് യുഎസ് സര്‍ക്കാര്‍ ദീര്‍ഘകാല നയത്തിന് പ്രതിബദ്ധമാണെന്ന് അടുത്തിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.