സ്വന്തം ലേഖകൻ: പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റുകളുടെ പ്രിൻറഡ് കോപ്പി മസ്കത്ത് വിമാനത്താവളത്തിൽ നൽകുന്നത് പുനരാരംഭിച്ചു. സാേങ്കതിക തകരാറിനെ തുടർന്നാണ് ഇൗ സേവനം കുറച്ചു ദിവസങ്ങളായി നിർത്തിവെച്ചിരുന്നതെന്ന് ഒമാൻ വിമാനത്താവള കമ്പനി അറിയിച്ചു. ഡ്രൈവ് ത്രൂ കോവിഡ് ബൂത്തിൽനിന്നാണ് സർട്ടിഫിക്കറ്റ് ലഭിക്കുക. പി5 പാർക്കിങ് മേഖലയിലെ ഡ്രൈവ് ഇൻ ബൂത്തിൽ നിന്നാണ് സർട്ടിഫിക്കറ്റ് ലഭിക്കുക.
നേരത്തേയുണ്ടായിരുന്ന രീതിയെ കുറിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് പുതിയ രീതി വികസിപ്പിച്ചെടുക്കാൻ സാേങ്കതിക വിഭാഗം ദിവസങ്ങളായി ശ്രമിച്ചുവരുകയായിരുന്നെന്ന് വിമാനത്താവള കമ്പനി അറിയിച്ചു. വിമാനത്താവളത്തിൽ വിദേശങ്ങളിൽനിന്ന് വന്നിറങ്ങുന്ന യാത്രക്കാർ കോവിഡ് പരിശോധനക്ക് 19 റിയാലും ക്വാറൻറീൻ ബാൻഡിന് ആറു റിയാലുമടക്കം 25 റിയാലാണ് നൽകേണ്ടത്.
ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രത്തിൽ സ്വദേശികളും വിദേശികളുമടക്കം പൊതുജനങ്ങൾക്ക് ഒാൺലൈനിൽ ബുക്ക് ചെയ്തശേഷം പരിശോധനക്ക് വിധേയരാകാം. 19 റിയാലാണ് പരിശോധന നിരക്ക്. ഒാൺലൈനിലാണ് പരിശോധനഫലം ലഭിക്കുക. കമ്പനികളിലും മറ്റും നൽകേണ്ടവർക്കും വിദേശത്ത് പോകുന്നവർക്കും പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത് ഉപകാരപ്പെടും. ഇതിന് അഞ്ചു റിയാലാണ് അധികമായി നൽകേണ്ടത്.
മസ്കത്തിൽ നിന്ന് കേരളത്തിലേക്ക് ഗോഎയർ സർവീസ്
എയർ ബബിൾ ധാരണ പ്രകാരം മസ്കത്തിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ബജറ്റ് വിമാന കമ്പനിയായ ഗോ എയറും. ഒമാൻ എയറിനും സലാം എയറിനും എയർ ഇന്ത്യക്കും ഇൻഡിഗോക്കും പിന്നാലെയാണ് ഗോ എയർ സർവീസ് പ്രഖ്യാപിച്ചത്.
കേരളത്തിൽ കൊച്ചിയിലേക്കും കണ്ണൂരിലേക്കുമാണ് സർവീസ്. കൂടാതെ മുംബൈയിലേക്കും ദൽഹിയിലേക്കും വിമാനങ്ങളുണ്ട്. ഒക്ടോബർ 15 മുതൽ സർവീസ് തുടങ്ങും. മുംബൈയിലേക്കും ദൽഹിയിലേക്കും വ്യാഴാഴ്ചകളിലാണ് വിമാനങ്ങൾ. കൊച്ചിയിലേക്ക് വെള്ളിയാഴ്ചയും ഞായറാഴ്ചയും കണ്ണൂരിന് വ്യാഴാഴ്ചയും ശനിയാഴ്ചയുമാണ് സർവീസ്.
കൊച്ചിയിലേക്കുള്ള ആദ്യ സർവീസ് ഒക്ടോബർ 18 ഞായറാഴ്ചയും കണ്ണൂരിലേക്കുള്ളത് ഒക്ടോബർ 22നുമാണ്. കോവിഡ് വ്യാപനത്തിന് മുമ്പ് മസ്കത്തിൽ നിന്ന് കണ്ണൂരിന് ഗോ എയർ സർവീസ് നടത്തിയിരുന്നു. ബജറ്റ് വിമാന കമ്പനിയായ ഇൻഡിഗോ ദൽഹി, ലഖ്നൗ, മുംബൈ, ഹൈദരാബാദ്, കൊച്ചിൻ, ചെന്നൈ എന്നിവിടങ്ങളിലേക്ക് മസ്കത്തിൽ നിന്ന് സർവീസ് ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല