സ്വന്തം ലേഖകൻ: പ്രായപൂർത്തിയാകാത്ത 1000 ‘കാമുകിമാരെ’ തടവിൽ പാർപ്പിച്ച ‘കൾട്ട്’ നേതാവിന്1,075 കൊല്ലം തടവ് വിധിച്ച് തുർക്കി കോടതി. ഇയാളുടെ വീട്ടിൽ കണ്ടെത്തിയത് 69,000 ഗർഭനിരോധന ഉറകളാണ്. പെൺകുട്ടികൾ ഉൾപെടെ 1,000 ഓളം പേരെ തടവിൽ പാർപ്പിച്ച് ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കിയതിനാണ് കൾട്ട് നേതാവിന് 1,000 ലേറെ വർഷം തടവ് വിധിച്ചത്. ‘പൂച്ചക്കുട്ടികൾ’ എന്നായിരുന്നു അദ്നാൻ അഖ്തർ എന്നു പേരുള്ള ഇയാൾ കൂടെ കഴിയാൻ നിർബന്ധിതരായ സ്ത്രീകളെ വിളിച്ചിരുന്നത്.
അർധനഗ്ന വേഷത്തിൽ ഇയാൾക്കൊപ്പം നൃത്തം ചെയ്ത് സ്ഥിരമായി ടെലിവിഷൻ സ്റ്റുഡിയോയിൽ അണിനിരന്ന സ്ത്രീകളെയാണ് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. പ്രത്യേക വിഭാഗമായി ജീവിച്ച ഇയാളെയും 200 ഓളം അനുയായികളെയും 2018ൽ തുർക്കി സർക്കാർ കസ്റ്റഡിയിലെടുത്തിരുന്നു. ലൈംഗിക ശേഷി കൂടുതലാണെന്നും സ്ത്രീകളോട് സ്നേഹക്കൂടുതലാണെന്നും ഉൾപെടെ കോടതിയിൽ ഇയാൾ നൽകിയ മൊഴികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇസ്റ്റംബൂൾ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്. ലൈംഗിക കുറ്റകൃത്യം, വഞ്ചന, രാഷ്ട്രീയ- സൈനിക ചാരപ്പണി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. അഖ്തറുടെ സംഘടനയിലെ മറ്റു രണ്ടുപേർക്കും 200 വർഷം ജയിൽ ശിക്ഷ വിധിച്ചിട്ടുണ്ട്.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ തുർക്കി പണ്ഡിതൻ ഫത്ഹുല്ല ഗുലനുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നതായും കുറ്റപത്രം ആരോപിക്കുന്നു. ഈ ആരോപണം പക്ഷേ, പ്രതി നിഷേധിച്ചിട്ടുണ്ട്. 236 പേരാണ് മൊത്തം വിചാരണ നേരിട്ടത്. കോടതിക്കു മുമ്പാകെ പ്രതിയുടെ കുറ്റസമ്മതങ്ങൾ തുർക്കി മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
1990കളിലാണ് പ്രതി ആദ്യമായി രാജ്യത്തും പുറത്തും വാർത്തകളിൽ നിറയുന്നത്. ലൈംഗിക കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട ഒരു സംഘത്തിെൻറ നേതാവായിട്ടായിരുന്നു രംഗപ്രവേശം. ഇത്തരം ദൃശ്യങ്ങൾ കാര്യമായി പ്രദർശിപ്പിച്ച ഒരു ടെലിവിഷൻ ചാനലും ഓൺലൈനായി നടത്തി. അഖ്തർ ഹാറൂൻ യഹ്യ എന്ന പേരിൽ ‘ദ അറ്റ്ലസ് ഓഫ് ക്രിയേഷൻ’ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല