സ്വന്തം ലേഖകൻ: സ്വദേശികൾക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കാൻ സുപ്രീം കമ്മിറ്റി തീരുമാനം. ചൊവ്വാഴ്ച മുതൽതന്നെ തീരുമാനം പ്രാബല്യത്തിലായി. വ്യാഴാഴ്ച ഉച്ച മുതൽ ഒമാനിലേക്കുള്ള പ്രവേശനം സ്വദേശികൾ, താമസ വിസയുള്ളവർ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുന്നതോടെ ഹോട്ടൽ ക്വാറൻറീൻ നിരക്കുകൾ കുറയാനിടയുണ്ട്. ഇതോടൊപ്പം ഇന്ത്യയിൽനിന്നുള്ള വിമാന നിരക്കുകളും കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
കോവിഡ് ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗദി അറേബ്യ പ്രവേശന നിയന്ത്രണം പ്രഖ്യാപിച്ചതോടെ മലയാളികൾ അടക്കം നിരവധി പേർ ഒമാൻ വഴിയാണ് സൗദിയിലേക്ക് േപാകുന്നത്. ഇത്തരക്കാർ 14 ദിവസം ഒമാനിൽ തങ്ങുന്നതിനാൽ േഹാട്ടലുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ചെറുകിട ഹോട്ടലുകൾക്ക് നേരേത്ത മുതൽ തന്നെ ആവശ്യക്കാർ കൂടുതലായിരുന്നു. ഇപ്പോഴും സൗദിയിലേക്ക് പോകുന്നതിനായി ധാരാളം പേർ ഒമാനിലുണ്ട്.
കഴിഞ്ഞ മാസം 28 മുതൽ ഹോട്ടൽ ബുക്കിങ്ങിനായി ‘സഹല’പ്ലാറ്റ്ഫോം നിലവിൽ വന്നതോടെ കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകൾ പോർട്ടലിൽ ഉണ്ടെങ്കിലും’സോൾഡ് ഒൗട്ട് ‘എന്നാണ് കാണുന്നത്. ലഭ്യമായ ഹോട്ടലുകൾ ഉയർന്ന നിലവാരത്തിലുള്ളതും ദിവസം 45 റിയാലിന് മുകളിൽ നിരക്കുള്ളവയുമാണ്.
ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവർ അടക്കം സ്വന്തം കീശയിൽനിന്നാണ് ഇൗ ഭീമമായ തുക അടക്കേണ്ടിവരുന്നത്. ഇൗ സാഹചര്യത്തിൽ അത്യാവശ്യത്തിനും മറ്റുമായി നാട്ടിൽപോയി കുടുങ്ങിയ നിരവധി പേർ തിരിച്ചുവരാൻ കഴിയാതെ യാത്രകൾ നീട്ടിവെച്ചിരിക്കുകയാണ്. കടകളിലും മറ്റും ജോലി ചെയ്യുന്നവർ നിരക്ക് കുറയാത്തപക്ഷം ആറു മാസ കാലാവധി കഴിയുന്നതുവരെ നാട്ടിൽ തങ്ങാനുള്ള തീരുമാനത്തിലുമാണ്.
ഇൻസ്റ്റിറ്റ്യൂഷനൽ െഎസൊലേഷൻ നിലവിൽവന്നതിനുേശഷം നിരക്കുകൾ ഇരട്ടിയാക്കിയ ഹോട്ടലുകളുമുണ്ട്. ട്രാവൽ ഏജൻറുകൾ അടക്കം നിരവധി പേരാണ് ഹോട്ടൽ ബുക്കിങ് വഴി ചൂഷണം നടത്തിയിരുന്നത്. ഒരേ മുറിയിൽ കൂടുതൽ പേരെ താമസിപ്പിച്ച് ഹോട്ടൽ ഉടമകളിൽനിന്ന് കമീഷൻ പറ്റിയ ട്രാവൽ ഏജൻറുകളും നിരവധിയായിരുന്നു. ഹോട്ടലുകൾ മൊത്തമായി വാടകക്കെടുത്ത് ഇൻസ്റ്റിറ്റ്യൂഷനൽ െഎസൊലേഷൻ കാലത്ത് പരമാവധി ലാഭം കൊയ്തവരും കുറവല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല