സ്വന്തം ലേഖകൻ: കോവിഡ് -19 പ്രതിരോധ നടപടികളിൽ കൂടുതൽ മുന്നേറ്റവുമായി ബഹ്റൈൻ. സമൂഹത്തിെൻറ പ്രതിരോധശേഷി വർധിപ്പിച്ച് കോവിഡ് മഹാമാരി നിർമാർജനം ചെയ്യാൻ ലക്ഷ്യമിട്ട് രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മൂന്നാമത്തെ ബൂസ്റ്റർ ഡോസ് കൂടി നൽകുമെന്ന് നാഷനൽ മെഡിക്കൽ ടീം പ്രഖ്യാപിച്ചു.
വ്യത്യസ്ത വിഭാഗങ്ങളിൽ വരുന്ന വ്യക്തികൾക്ക് വെവ്വേറെ തീയതികളാണ് ബൂസ്റ്റർ ഡോസ് നൽകാൻ നിശ്ചയിച്ചത്. കൂടുതൽ ആശങ്ക ഉയർത്തുന്ന വിഭാഗങ്ങൾക്കും ആേരാഗ്യ പ്രവർത്തകർക്കും രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം കഴിയുേമ്പാൾ ബൂസ്റ്റർ ഡോസ് നൽകും. 60ന് മുകളിൽ പ്രായമുള്ളവർ, അമിതവണ്ണമുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരാണ് കൂടുതൽ ആശങ്ക ഉയർത്തുന്ന വിഭാഗത്തിൽ വരുന്നവർ. മറ്റുള്ളവർക്ക് രണ്ടാം ഡോസ് സ്വീകരിച്ച് 12 മാസം കഴിയുേമ്പാൾ ബൂസ്റ്റർ ഡോസ് നൽകും.
മൂന്നാം ഡോസ് വാക്സിൻ ആദ്യ രണ്ട് ഡോസ് വാക്സിനിൽനിന്ന് വ്യത്യസ്തമായതോ ആദ്യത്തേത് തന്നെയോ ആകാം. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പിന്നീട് പുറപ്പെടുവിക്കും. ‘ബി അവെയർ’ മൊബൈൽ ആപ് വഴിയാകും മൂന്നാം ഡോസിനുള്ള രജിസ്ട്രേഷൻ. കോവിഡ് മുക്തി നേടി മൂന്നു മാസമായവർ വാക്സിൻ സ്വീകരിക്കണമെന്നും മെഡിക്കൽ ടീം നിർദേശിച്ചു. എല്ലാവരിലും വൈറസിനെതിരായ പ്രതിരോധശേഷി ഉറപ്പാക്കാനാണ് ഇത്.
ബഹ്റൈനിൽ വാക്സിൻ സ്വീകരിക്കാൻ യോഗ്യരായവരിൽ 70 ശതമാനം പേരും ഒരു ഡോസെങ്കിലും സ്വീകരിച്ചതായി ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമികരോഗ കൺസൽട്ടൻറും മൈക്രോബയോളജിസ്റ്റും നാഷനൽ മെഡിക്കൽ ടീം അംഗവുമായ ലഫ്. കേണൽ ഡോ. മനാഫ് അൽ ഖഹ്ത്താനി പറഞ്ഞു. കോവിഡ് കുത്തിവെപ്പിൽ ബഹ്റൈൻ ലോകത്ത് മുൻനിരയിലെത്തിയെന്നാണ് ഇത് തെളിയിക്കുന്നത്. എല്ലാവർക്കും സൗജന്യമായാണ് വാക്സിൻ നൽകുന്നത്.
ബഹ്റൈൻ അംഗീകാരം നൽകിയ എല്ലാ വാക്സിനും വൈറസിനെതിരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതാണ്. സിനോഫാം വാക്സിന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന അനുമതി നൽകിയത് ഇൗ വാക്സിെൻറ സുരക്ഷ സ്ഥിരീകരിക്കുന്നു.
ബഹ്റൈനിലെ ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റിയുടെയും ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ കമ്മിറ്റിയുടെയും നടപടികൾ സാധൂകരിക്കുന്നതുമാണ് ഇത്. മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ സിനോഫാം വാക്സിൻ 86 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് ബഹ്റൈനിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്.
കോവിഡ് പ്രതിരോധത്തിന് മുൻകരുതലുകൾ പാലിക്കുന്ന കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം ഓർമിപ്പിച്ചു. ടുത്ത നാളുകളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശവുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയത്. ഏപ്രിൽ 20നും മേയ് മൂന്നിനുമിടയിൽ 15,000ത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മുൻകരുതൽ പാലിക്കുന്നതിലെ വീഴ്ചയാണ് രോഗികളുടെ എണ്ണം ഉയരാൻ പ്രധാന കാരണമെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
വീടുകളിലെ കൂടിച്ചേരലുകളും കേസുകൾ ഉയരാൻ കാരണമാകുന്നതായി കണ്ടെത്തി. പൊതുസ്ഥലങ്ങളിലെ സമ്പർക്കവും യാത്രയുമാണ് മറ്റു പ്രധാന കാരണങ്ങൾ. അധികൃതർ നൽകിയ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാലുള്ള അപകടത്തെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി.രോഗികളുടെ എണ്ണം ഉയരുന്നത് ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ സമ്മർദമുണ്ടാക്കുന്നുണ്ട്. സാമൂഹിക അകലം ഉൾപ്പെടെ മുൻകരുതലുകൾ പാലിച്ച് ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകാൻ ആളുകൾ തയാറാകണം. സമൂഹത്തിെൻറ ആരോഗ്യം സംരക്ഷിക്കുന്നതിന് വാക്സിൻ സ്വീകരിക്കാനും മുേന്നാട്ടു വരണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല