
സ്വന്തം ലേഖകൻ: ഒമാനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വാക്സിന് സ്വീകരിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി. പ്രത്യേക ആരോഗ്യ കാരണങ്ങളില്ലാതെ വാക്സിന് സ്വീകരിക്കാന്‍ മടി കാണുക്കുന്നവർക്ക് എതിരായ നടപടികള്‍ പിന്നീടു പ്രഖ്യാപിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ വാക്സിനെടുത്തില്ലെങ്കില്‍ നടപടിയുണ്ടാകും. സ്വകാര്യ മേഖലയിലും ഇതേ നടപടി തുടരുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓഗസ്റ്റ് അവസാനത്തോടെ മുന്‍ഗണനാ വിഭാഗത്തിലെ 65 മുതല്‍ 70 ശതമാനം വരെ ആളുകള്‍ക്കു വാക്സിന് ലഭ്യമാക്കുകയാണ് ലക്ഷ്യം. വാക്സിനെടുത്ത 60 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ മരണ നിരക്ക് ക്രമേണ കുറഞ്ഞുവരികയാണ്. ഈദ് ആഘോഷങ്ങളിലെ ഒത്തുചേരലുകള്‍ കൊവിഡ് ബാധയും മരണങ്ങളും ഉയരാനിടയാക്കും.
രാത്രികാല ലോക്ക്ഡൗണ്‍ പുതിയ കേസുകള്‍ കുറയ്ക്കാന്‍ സഹായകമായി. വര്‍ഷം അവസാനത്തോടെ ഏഴു ദശലക്ഷം വാക്സിന് ഒമാന്‍ സ്വന്തമാക്കും. ഇതില്‍ 4,200,000 ഡോസ് ഫൈസര്‍ വാക്സിന് ആയിരിക്കും. രണ്ടു ഡോസ് വാക്സിനുകളില്‍ ഒന്നു ഫൈസറും മറ്റൊന്ന് അസ്ട്രാസെനകയും സ്വീകരിക്കുന്ന രീതി ചില രാജ്യങ്ങള്‍ തുടരുന്നുണ്ട്. എന്നാല്‍, ഇത് ഒമാന്‍ പിന്തുടരുന്നില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
സമ്പൂര്‍ണ ലോക്ഡൗണ്‍ ദിവസങ്ങളില്‍ കോവിഡ് വാക്സീനേഷൻ താത്കാലികമായി നിര്‍ത്തി വയ്ക്കുമെന്നും ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു. ഓഗസ്റ്റ് അവസാനത്തോടെ മുന്‍ഗണനാ വിഭാഗത്തിലെ 65 മുതല്‍ 70 ശതമാനം വരെ ആളുകള്‍ക്ക് വാക്സീന് ലഭ്യമാക്കുകയാണു ലക്ഷ്യം. ഒമാനിലേക്ക് വരുന്നവര്‍ക്കുള്ള മാനദണ്ഡങ്ങളില്‍ മാറ്റമില്ലെന്നും സുപ്രീം കമ്മിറ്റി സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല