
സ്വന്തം ലേഖകൻ: യുഎഇക്കും കുവൈറ്റിനും പിന്നാലെ ഇന്ത്യ ഉള്‍പ്പടെ 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നല്കാന് ഒമാന്‍ ഭരണകൂടം തീരുമാനിച്ചു. നാലു മാസം നീണ്ട പ്രവേശന വിലക്കാണ് ഇതോടെ അവസാനിക്കുന്നത്. പരമാധികാര സഭയായ സുപ്രീം കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ഒമാനിലെത്താമെന്ന് അതോറിറ്റി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
ഇതുപ്രകാരം സ്വദേശികള്‍ക്കും ഒമാനില്‍ വിസയുള്ള പ്രവാസികള്‍ക്കും, ഒമാനിലേക്ക് വരാന്‍ വിസ ആവശ്യമില്ലാത്തവര്‍ക്കും, ഓണ്‍ അറൈവല്‍ വിസയ്ക്ക് അര്‍ഹതയുള്ളവര്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി സെപ്തംബര്‍ ഒന്നു മുതല്‍ പ്രവേശിക്കാം. ഇന്ത്യയ്ക്കു പുറമെ, പാകിസ്താന്, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ഇറാന്, ഇറാഖ്, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്കും ഒമാനിലേക്ക് യാത്രാനുമതിയുണ്ട്. ഒമാന്‍ അംഗീകരിച്ച വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുക.
ഓക്സ്ഫോഡ് ആസ്ട്രാസെനക, ഫൈസര്‍, സ്പുട്നിക്, സിനോവാക്ക് വാക്സിനുകള്‍ക്കാണ് രാജ്യത്ത് അംഗീകാരമുള്ളത്. ഇവയുടെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് യാത്രാനുമതി ഉള്ളത്. ക്യൂആര്‍ കോഡ് അടങ്ങുന്ന വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് യാത്രക്കാരുടെ കൈവശമുണ്ടാകണം. മുഴുവന്‍ യാത്രക്കാരം തറസ്സുദ് പ്ലസ് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എട്ടു മണിക്കൂറില്‍ കൂടുതല്‍ യാത്രാ സമയമെടുക്കുന്ന കേസുകളില്‍ 96 മണിക്കൂറിനിടയില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതിയാവും. പിസിആര്‍ ടെസ്റ്റ് ഫലം നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന് ആവശ്യമില്ല. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ഒമാനില്‍ എത്തിയ ശേഷം വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധന നടത്തും.
തുടര്‍ന്ന് പരിശോധനാ ഫലം ലഭിക്കുന്നത് വരെ ഇലക്ട്രോണിക് വള ധരിച്ച് നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം. പരിശോധനാ ഫലം പോസിറ്റീവ് ആകുന്നവരെ 10 ദിവസത്തെ ഐസൊലേഷനിലേക്ക് മാറ്റും. എന്നാല്‍ നേരത്തേ കോവിഡ് പോസിറ്റീവായ ശേഷം രോഗമുക്തി നേടിയ ആള്‍ക്കാണ് ഒമാനിലെത്തിയ ശേഷമുള്ള പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആകന്നതെങ്കില് അവരെ ഐസൊലേഷനില്‍ നിന്ന് ഒഴിവാക്കും.
നേരത്തേ കോവിഡ് ബാധിച്ച് നിശ്ചിത സമയം ഐസൊലേഷനില്‍ കഴിഞ്ഞതാണെന്നതിന് എന്തെങ്കിലും രേഖ കൈയിലുള്ളവര്‍ക്കു മാത്രമേ ഈ ഇളവ് ലഭിക്കൂ. ഒമാനിലെ വിമാനത്താവളങ്ങളില്‍ നിന്ന് പിസിആര്‍ പരിശോധന നടത്തുന്നവര്‍ തറസ്സുദ് പ്ലസ് വഴിയാണ് അതിനുള്ള പണം അടയ്ക്കേണ്ടത്. കഴിഞ്ഞ ഏപ്രില്‍ 24 മുതലാണ് ഇന്ത്യ ഉള്‍പ്പടെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാന്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.
അതിനിടെ യാത്രാവിലക്ക് നീക്കിയെന്ന തീരുമാനം പുറത്തുവന്നതോടെ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. വലിയ തോതിലുള്ള അന്വേഷണങ്ങളാണ് ട്രാവൽ ഏജൻസികളിൽ ലഭിക്കുന്നത്. നിരക്കുകൾ ഉയർന്നതിന് ഒപ്പം ടിക്കറ്റുകൾ അതിവേഗം തീരുകയാണെന്നും ട്രാവൽ ഏജൻസിക്കാർ പറയുന്നു. സെപ്റ്റംബർ 10 വരെയുള്ള ടിക്കറ്റുകളിൽ വിരലിൽ എണ്ണാവുന്നവ മാത്രമാണ് തിങ്കളാഴ്ച വൈകുന്നേരം ബാക്കിയുണ്ടായിരുന്നത്.
കണ്ണൂരിൽനിന്ന് സെപ്റ്റംബർ 18, 20 തീയതികളിൽ മാത്രമാണ് 90 റിയാൽ ടിക്കറ്റിനുള്ളത്. സെപ്റ്റംബർ 10 വരെ 135 റിയാലാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് സെപ്റ്റംബർ പത്താം തീയതി വരെയുള്ള ടിക്കറ്റുകൾ 200 റിയാൽ വരെയായി. പത്താം തീയതി വരെ തിരുവനന്തപുരത്ത് നിന്ന് ടിക്കറ്റ് കിട്ടാനുമില്ല. കൊച്ചിയിൽനിന്നുള്ള നിരക്ക് 250 റിയാൽ വരെയായി ഉയർന്നു. കോഴിക്കോട് നിന്ന് 160 റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല