
സ്വന്തം ലേഖകൻ: യൂറോപ്പിൽ വീണ്ടും വര്‍ദ്ധിക്കുന്ന കോവിഡ് കേസുകള്‍ ആശങ്ക ഉണ്ടാക്കുന്നു. വരുന്ന വര്‍ഷം ആദ്യത്തോടെ ഈ മേഖലയിൽ അഞ്ചലക്ഷത്തോളം മരണമുണ്ടായേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. വ്യഴാഴ്ചയാണ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്നത്.
യൂറോപ്യൻ യൂണിയനിലുള്ള 53 രാജ്യങ്ങളിലും മറ്റ് പ്രദേശങ്ങളിലാണ് കോവിഡിന്റെ ഭീഷണിയുള്ളത് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇക്കൂട്ടത്തിൽ തെക്ക് കിഴക്കൻ ഏഷ്യയിലെ രാജ്യങ്ങളും കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശങ്ങളിലും വെസ്റ്റ് പസഫിക്ക് പ്രദേശങ്ങളിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലുമായി വ്യാപിച്ച് കിടക്കുന്ന പ്രദേശങ്ങളിലുമായി 78 ദശലക്ഷം കേസുകള്‍ ഉണ്ടെന്നാണ് ഡബ്ലിയുഎച്ച്ഒയുടെ കണക്ക്.
യൂറോപ്യൻ മേഖലയിലുള്ള 53 രാജ്യങ്ങളിലും കോവിഡിന്റെ വ്യാപനത്തിന്റെ നിലവിലെ വേഗത വളരെ ആശങ്കാജനകമാണ്. നിലവിലെ വ്യാപനത്തിന്റെ തോത് അനുസരിച്ച് ഫെബ്രുവരി മാസത്തോടെ വീണ്ടും ഒരു അഞ്ച് ലക്ഷം കോവിഡ് മരണങ്ങള്‍ക്ക് കൂടി രാജ്യം സാക്ഷ്യം വഹിക്കുമെന്നാണ് കരുതുന്നത് എന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗെ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
എല്ലാ പ്രായത്തിലുള്ള ആളുകളിലും രോഗബാധ കണ്ടെത്തുന്നുണ്ടെന്നും ക്ലൂഗെ പറഞ്ഞു. ഇത്തരത്തിൽ കേസുകള്‍ കുതിച്ചുയരുന്നത് വാക്സിനേഷന്റെ പോരായ്മ്മയാണെന്നും പൊതുജനാരോഗ്യ, സാമൂഹിക നടപടികളിൽ ഇളവാണെന്നും ക്ലൂഗെ കുറ്റപ്പെടുത്തി. രാജ്യത്തെ വാക്സിന് റേറ്റിനേക്കാള്‍ ആശുപത്രിയിലെ അഡ്മിഷൻ റേറ്റ് കൂടുതലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വൈറസിനെതിരെ പോരാടുന്നതിന് പരിശോധന വര്‍ദ്ധിപ്പിക്കണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതിന് പുറമെ, മാസ്ക്, സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്. രോഗവ്യാപനം വര്‍ദ്ധിക്കാതിരിക്കാൻ തന്ത്രങ്ങൾ മാറ്റണം, ക്ലൂഗെ പറഞ്ഞു.
യൂറോപ്പിൽ തുടർച്ചയായ ആറ് ആഴ്ചകളായി പ്രതിദിനം പുതിയ കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്പുറമെ, മരണങ്ങളും തുടർച്ചയായി ഏഴ് ആഴ്ചകളായി വർദ്ധിക്കുകയാണ്. ഏകദേശം 250,000 കേസുകളും പ്രതിദിനം 3,600 മരണങ്ങളുമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് ഔദ്യോഗിക രാജ്യത്തിന്റെ കണക്കുകൾ.
റഷ്യയിലും കോവിഡ് കേസുകള്‍ കൂടുകയാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ റഷ്യ 8,162 മരണങ്ങളായി ഉയർന്നു, ഉക്രെയ്നിൽ 3,819 മരണങ്ങളും റൊമാനിയയിൽ 3,100 മരണങ്ങളും ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല