
സ്വന്തം ലേഖകൻ: സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് മന്ത്രിസഭ യോഗത്തിൽ കഴിഞ്ഞ ദിവസം ഒരു ഉത്തരവ് ഇറക്കിയിരുന്നു. വിവിധ സർക്കാർ മേഖലയിലെ ഫീസുകള്‍ കുറക്കാന്‍ തീരുമാനിച്ചു എന്നായിരുന്നു ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ 548 സേവനങ്ങളുടെ നിരക്കുകൾ കുറക്കാന്‍ തീരുമാനിച്ചതായി ഒമാന്‍
ധനകാര്യ മന്ത്രാലയം അധികൃതർ അറിയിച്ചു. 17 ശതമാനം മുതൽ 96 ശതമാനം വരെ നിരക്കുകള്‍ കുറക്കാനാണ് തീരുമാനം.
പുതിയ നിരക്കുകൾ 2022 ജനുവരി ഒന്ന് മുതൽ പ്രാപല്യത്തില്‍ വരും. ഹെറിേട്ടജ് ആൻഡ് ടൂറിസം മന്ത്രാലയം, വിവിധ മുനിസിപ്പാലിറ്റികൾ, വാണിജ്യ വ്യവസായ മന്ത്രാലയം, എന്നിവ നൽകുന്ന ഫീസ് ഇളവുകളും ഇതിൽ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. നിരവധി ഗുണഭോക്താക്കൾക്ക് ഇതിന്‍റെ ഗുണം ലഭിക്കും എന്നാണ് പ്രതീക്ഷ.
ഫീസ് ഇളവ് സംബന്ധമായ കൂടുതൽ വിവരങ്ങൾ അതത് മന്ത്രാലയങ്ങളുടെ വെബ് സൈറ്റിൽ ലഭ്യമാവും. സർക്കാർ മേഖലകളിൽ ഏകീകൃത ഫീസ് സമ്പ്രദായം വരുന്നതിന് സുല്‍ത്താന്‍റെ പുതിയ ഉത്തരവ് വഴിയൊരുക്കും. ഫീസുകള്‍ കൂട്ടുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വിശദമായ പഠനങ്ങൾക്ക് ശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനമെടുക്കുക. കൂടാതെ സര്‍ക്കാര്‍ സേവനങ്ങളുടെ നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിനുള്ള കാര്യത്തില്‍ തീരുമാനങ്ങള്‍ ഉണ്ടാകും.
സുൽത്താന്‍റെ പുതിയ പ്രഖ്യാപനം രാജ്യത്തിന്‍റെ വളര്‍ച്ചക്ക് വഴിയൊരുക്കും. നിരവധി സേവനങ്ങളുടെ നിരക്കുകൾ കുറക്കുന്നതും വ്യവസായ, വാണിജ്യ മേഖലക്ക് വലിയ ഉണര്‍വാണ് നല്‍ക്കുക. സേവനങ്ങളുടെ നിരക്കുകള്‍ കുറക്കുന്നത് രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകർഷിക്കാന്‍ സഹായിക്കും. രാജ്യത്തെ നിക്ഷേപം വർധിക്കുകയും, തൊഴിൽ മേഖലക്കും സാമ്പത്തിക മേഖലക്കും വലിയ ഉണര്‍വാണ് സേവനങ്ങളുടെ നിരക്കുകള്‍ കുറക്കുന്നതിലൂടെ കിട്ടുന്നത്.
വിവിധ സേവനങ്ങൾക്കുള്ള നടപടിക്രമങ്ങൾ എളുപ്പമാവുന്നതിലൂടെ നിക്ഷേപ സൗഹൃദ രാജ്യമെന്ന പേര് ഒമാന്‍ സ്വന്തമാക്കും എന്നണ് കരുതുന്നത്. ഇത് രാജ്യത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ സഹായിക്കും. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷപകരെ ആകര്‍ഷിക്കുന്നതിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകും. സ്വദേശികൾക്കും വിദേശികൾക്കും വലിയ രീതിയില്‍ ഗുണകരമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല