1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2015

സ്വന്തം ലേഖകന്‍: ചെന്നൈക്കു പുറകെ ആന്ധ്രയും പ്രളയഭീതിയില്‍, കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതാണ് താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കിയത്. ആന്ധ്രയിലെ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 54 പേര്‍ മരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. 516 സെ.മി മഴയാണ് കഴിഞ്ഞ രണ്ടു ദിവസമായി രേഖപ്പെടുത്തിയത്.

വെള്ളത്തിനടിയിലായ പ്രദേശത്തെ ദുരന്തനിവാരണസേന ബോട്ടുകളുപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. വെള്ളപ്പൊക്ക ഭീഷണികള്‍ നേരിടുന്ന ജില്ലകളില്‍ പകര്‍ച്ചവ്യാധികള്‍ കണക്കിലെടുത്ത് മെഡിക്കല്‍ ക്യാംപുകള്‍ തുറന്നു. ആരോഗ്യവകുപ്പിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

നെല്ലൂര്‍, ചിറ്റൂര്‍ ജില്ലകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. നെല്ലൂരിലെ പ്രധാന നദികളായ കൈവല്യ, പാമ്പലേരു നദികളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സുല്ലൂര്‍ പേട്ട് ഗ്രാമപ്രദേശത്തെ വീടുകളെല്ലാം ഒലിച്ചു പോയി. റോഡ്, റെയില്‍ ഗതാഗതം ഭാഗികമായി നിലച്ചു.

എ.പി.എസ്.ആര്‍.ടി.സി. ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു. ചെന്നൈഗുണ്ടൂര്‍ റെയില്‍വെപ്പാലം വെള്ളത്തിനടിയിലായത് തുടര്‍ന്ന് ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത് ട്രെയിനുകള്‍ ദിശമാറ്റിവിടുകയും ചെയ്തു. അപകട സാഹചര്യം നേരിടുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാഭരണാധികാരികള്‍ക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.