1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2012

പട്ടാപ്പകല്‍ നടുറോഡില്‍ സംസാരിച്ച് നിന്ന യുവാവിനും വിദ്യാര്‍ഥിനിക്കും ‘സദാചാര പൊലീസി’ന്റെ മര്‍ദനം. മര്‍ദനശേഷം 15 മിനിറ്റോളം എസ്.ഡി.പി.ഐ ഓഫിസിനുള്ളില്‍ ഷട്ടര്‍താഴ്ത്തി അടച്ചിട്ട വിദ്യാര്‍ഥിനിയെ പൊലീസെത്തിയാണ് മോചിപ്പിച്ചത്.

മര്‍ദനമേറ്റ മങ്കര മഞ്ഞക്കര സ്വദേശി അരുണിനെ (21) ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പത്തിരിപ്പാല സ്വദേശി ഇബ്രാഹിം ബാദുഷയെ (26) പൊലീസ് കസ്്റ്റഡിയിലെടുത്തു. ഇയാള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ 11ന് പാലക്കാട്‌ പത്തിരിപ്പാല ടൗണിലാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മേപ്പറമ്പ് പിരായിരി സ്വദേശിയായ പെണ്‍കുട്ടി ഒറ്റപ്പാലം കോളജിലെ ബിരുദവിദ്യാര്‍ഥിനിയാണ്. മങ്കര മഞ്ഞക്കര സ്വദേശിയായ അരുണ്‍കുമാറുമായി പെണ്‍കുട്ടിക്ക് മുന്‍പരിചയമുണ്ട്.

ഇവര്‍ പത്തിരിപ്പാലയില്‍ വെച്ച് കണ്ടപ്പോള്‍ സംസാരിച്ച് നില്‍ക്കവേ ഒരു സംഘം യുവാക്കളെത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന്, ഇരുവരെയും മര്‍ദിച്ച അക്രമികള്‍ പെണ്‍കുട്ടിയെ പത്തിരിപ്പാല ടൗണിലെ എസ്.ഡി.പി.ഐ ഓഫിസില്‍ അടച്ചിടുകയായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്.

സംഭവം അറിഞ്ഞ് മങ്കര എസ്.ഐ ജെ. മാത്യുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി പെണ്‍കുട്ടിയെയും അരുണിനെയും സ്റ്റേഷനിലെത്തിച്ചു.യുവാവിനെ നടുറോഡിലിട്ട് മര്‍ദിക്കുന്നത് കണ്ട് യാത്രക്കാരും നാട്ടുകാരും തടിച്ചുകൂടിയിരുന്നു. സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതിനാല്‍ ശക്തമായ പൊലീസ് സന്നാഹവും സ്ഥലത്തെത്തി.പെണ്‍കുട്ടിയുടെ മൊഴിയില്‍ കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.