1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2015

അബോധാവസ്ഥയിലായിരുന്ന രോഗികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് മെയില്‍ നേഴ്‌സിന് കോടതി 18 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഓക്‌സ്‌ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന 18ും 35ും വയസ്സുള്ള രണ്ടു പേരെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. അമിതമായി മദ്യപിച്ചെത്തിയാണ് ഇയാള്‍ ഇത് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 29കാരനായ ഇയാളുടെ പേര് ആന്‍ഡ്രു ഹച്ചിന്‍സണ്‍ എന്നാണ്.

മദ്യപിച്ച് ഇയാള്‍ ചെയ്തു കൂട്ടിയ കാര്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഓക്‌സഫോര്‍ഡ്‌ഷെയറിലെ ഒരു ലെഷര്‍ സെന്ററില്‍ ഒമ്പത് വയസ്സുള്ള പെണ്‍കുട്ടികളുടെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. പിന്നീട് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍നിന്നാണ് ഇയാളുടെ മൊബൈല്‍ ഫോണിലും കംപ്യൂട്ടറിലുമായി ഇയാള്‍ ചെയ്ത ബലാത്സംഗങ്ങളുടെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നത്.

ഇയാളുടെ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് ഇക്കാര്യം അറിയില്ലായിരുന്നു. പൊലീസ് എത്തി അവരെ വീഡിയോ കാണിച്ചപ്പോള്‍ മാത്രമാണ് അവര്‍ ബലാത്സംഗത്തിന് ഇരയായിരുന്നതായി തിരിച്ചറിഞ്ഞത്. കോടതിയില്‍ വിചാരണ നേരിടുന്നതിനിടയില്‍ സമാനമായ ചെയ്തികള്‍ താനൊരു മെഡിക്കല്‍ ക്യാംപിനിടയിലും ചെയ്തിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. മെഡിക്കല്‍ ക്യാംപിലും അബോധാവസ്ഥയില്‍ കിടന്നിരുന്ന രോഗികളെയാണ് ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.