1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2012

വാളകത്ത് അധ്യാപകനെ ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റനിലയില്‍ കണ്ട സംഭവത്തില്‍ മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ആര്‍.ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം സ്‌കൂളിലെ അധ്യാപകനാണ് പരിക്കേറ്റ കൃഷ്ണകുമാര്‍. കഴിഞ്ഞ സെപ്തംബര്‍ 27ന് രാത്രിയിലാണ് പരിക്കേറ്റനിലയില്‍ അധ്യാപകനെ എംസിറോഡില്‍ കണ്ടത്.
സിബിഐ കേസ് ഏറ്റെടുത്ത ശേഷം, ഒരാഴ്ച മുമ്പ് കൃഷ്ണകുമാറിനോടും ഭാര്യ ഗീതയോടും വാളകത്തെ വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞിരുന്നു. സ്‌കൂള്‍ മാനേജരായ ആര്‍. ബാലകൃഷ്ണ പിള്ളയ്ക്ക് സംഭവത്തില്‍ പങ്കുള്ളതായി ഇരുവരും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

ഇതുവരെ 45ഓളം പേരെ സിബിഐ ചോദ്യം ചെയ്തു. ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും ചിലര്‍ നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ യഥാര്‍ഥ ചിത്രം വ്യക്തമാകുമെന്ന് സിബിഐയുടെ പ്രതീക്ഷ.
സംഭവവുമായി ബന്ധപ്പെട്ട് തുടക്കംമുതല്‍ സംശയത്തിന്റ മുള്‍മുനയില്‍ നിന്ന കടയ്ക്കലിലെ ജ്യോല്‍സ്യന്‍ ശ്രീകുമാറിന്റെയോ മകന്‍ സജീഷിന്റെയോ മൊഴി രേഖപ്പെടുത്തുകയുണ്ടായില്ല. ബാലകൃഷ്ണ പിള്ളയുടെ മകനും വനംമന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിനെ ചോദ്യം ചെയ്യുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.