1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2015

സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ സ്വവര്‍ഗ്ഗരതിക്കാരന്‍ എന്നാരോപിച്ച് യുവാവിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞു. ഈ കാഴ്ച്ച കാണാന്‍ നൂറ് കണക്കിന് ആളുകളാണ് അവിടെ തടിച്ച് കൂടിയത്. സിറിയന്‍ നഗരമായ റഖയില്‍ നിന്നുമാണ് ഈ ക്രൂര ദൃശ്യം ലോകത്തിന് മുന്നിലേക്ക് എത്തിയത്.

ഐഎസ് തീവ്രവാദികള്‍ യുവാവിനെ കണ്ണുകെട്ടി കെട്ടിടത്തിന്റെ മുകളില്‍ കൊണ്ടു നിര്‍ത്തിയപ്പോള്‍ നൂറുകണക്കിന് പേരാണ് അലറി വിളിച്ചു കൊണ്ട് താഴെ നിന്നത്. കാഴ്ച കൂടുതല്‍ വ്യക്മാകുന്നതിനായി ചിലര്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ വരെ കയറി നിന്നു. പടുകൂറ്റന്‍ കെട്ടിടത്തിന് മുകളിലേക്ക് കണ്ണു കെട്ടിയ യുവാവിനെ വലിച്ചുകൊണ്ടു വരുന്നത് മുതല്‍ മുകളില്‍ നിന്നും താഴേയ്ക്ക് എറിയുന്നതും താഴെ വീണയാള്‍ പിടഞ്ഞു മരിക്കുന്നതിന്റെയും ദൃശ്യം ചിലര്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു.

വഴിയില്‍ വാഹനങ്ങള്‍ പോലും കടത്തിവിടാതെയാണ് യുവാവിനെ എറിഞ്ഞു കൊല്ലുന്നത് കാണാന്‍ ജനങ്ങള്‍ തടിച്ചു കൂടിയത്.
ചിത്രങ്ങള്‍ നിഗൂഡമായി പുറത്തു വിട്ടത് നിശബ്ദരായി രംഗത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്ന ചില പ്രാദേശിക പുരോഗമന വാദികളാണ്. ഐഎസ് തീവ്രവാദികളുടെ ക്രൂരതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇത്. കഴിഞ്ഞ ഡിസംബറിലാണ് ഐഎസ് നടത്തുന്ന ക്രൂരമായ ശിക്ഷയുടെ ആദ്യ വിവരം പുറത്തു വന്നത്.

ബലാത്സംഗക്കാരനായ ഒരു യുവാവിനെ ക്രൂശിലേറ്റി. പിന്നീട് ജനുവരിയിലൂം ഫെബ്രുവരി ആദ്യവും സ്വവര്‍ഗ്ഗരതിക്കാരായ യുവാക്കളെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഈ രണ്ടു സംഭവത്തിലും വീഴ്ചയില്‍ യുവാക്കള്‍ മരിച്ചിരുന്നില്ല. എന്നാല്‍ താഴെ വീണ ഇവരെ മരിക്കുന്നത് വരെ ആള്‍ക്കാര്‍ കല്ലെറിയുകയായിരുന്നു.

കഴിഞ്ഞയാഴ്ചയും ഐഎസ് സ്വവര്‍ഗ്ഗരതിക്കാരനെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്കിടയുകയും പിന്നീട് കല്ലെറിഞ്ഞു കൊല്ലുകയും ചെയ്തിരുന്നു. പ്രകൃതി വിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെടുന്നവര്‍ പാപികളാണെന്നാണ് ഇക്കാര്യത്തിലെ ന്യായീകരണം. അവര്‍ക്ക് ദൈവശിക്ഷ ഉറപ്പാണെന്നാണ് ഇക്കാര്യത്തില്‍ ഇസ്ലാമിക, ക്രൈസ്തവ വിശ്വാസം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.