1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2021

സ്വന്തം ലേഖകൻ: ദിവസത്തേക്കോ മണിക്കൂറിനോ മാത്രമായി വീട്ടുജോലിക്കാരെ നൽകുന്ന സേവനം മാനവശേഷി സ്വദേശിവൽകരണ മന്ത്രാലയം തടഞ്ഞു. കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണു നടപടി. കുറഞ്ഞത് ഒരാഴ്ചത്തെ സേവനത്തിനു വീട്ടുജോലിക്കാരെ എടുക്കാം. ഇതിനിടയിൽ മറ്റു സ്ഥലങ്ങളിൽ ജോലിക്കു വിടാൻ പാടില്ലെന്നും നിബന്ധനയുണ്ട്.

സേവനത്തിന് എത്തിക്കുന്നതിനു മുൻപ് വീട്ടുജോലിക്കാർക്കു പിസിആർ ടെസ്റ്റും നിർബന്ധമാക്കി. സ്വകാര്യ റിക്രൂട്ടിങ് സ്ഥാപനങ്ങൾ നിർത്തലാക്കി യുഎഇയിൽ ഗാർഹിക ജോലിക്കാരുടെ നിയമനം പൂർണമായും തദ്ബീർ കേന്ദ്രങ്ങൾ വഴിയാക്കിയിരുന്നു. ഇവിടുന്നാണ് ഹ്രസ്വ, ദീർഘകാല കരാറിൽ തൊഴിലാളികളെ വീട്ടുജോലിക്കായി നൽകുന്നത്. ഓരോ തൊഴിലാളിയുടെയും വൈദഗ്ധ്യവും തൊഴിൽ പരിചയവും അറിയാവുന്ന ഭാഷകളും വിശദീകരിച്ച് ദൃശ്യം സഹിതം തദ്ബീർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവിടുന്ന് ഇഷ്ടമുള്ള വീട്ടുവേലക്കാരെ തിരഞ്ഞെടുക്കാം. 3 വർഷം മുൻപ് ആരംഭിച്ച തദ്ബീർ റിക്രൂട്ടിങ് സെന്ററിനു കീഴിൽ നിലവിൽ യുഎഇയിൽ 54 ശാഖകളുണ്ട്. ഈ മാസം മുതലാണ് വീട്ടുജോലിക്കാരുടെ നിയമനം പൂർണമായും തദ്ബീറിനു കീഴിലാക്കിയത്.വീട്ടുജോലിക്കാരുടെയും തൊഴിലുടമകളുടെയും അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

തദ്ബീർ വഴിയുള്ള റിക്രൂട്ടിങിൽ കൃത്യമായ ശമ്പളവും മാന്യമായ തൊഴിലും തൊഴിലുടമയ്ക്ക് മികച്ച സേവനവും ഉറപ്പാക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.