1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2019

സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശില്‍ മാതാപിതാക്കള്‍ കടം വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ വൈകിയതില്‍ അക്രമികള്‍ രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കണ്ണ് ചൂഴ്‌ന്നെടുത്തു. മാതാപിതാക്കള്‍ 10,000 രൂപ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്നാണ് പ്രതികള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ തപ്പാലിനടുത്താണ് സംഭവം. പെണ്‍കുട്ടിയെ കാണാതായതിന്റെ മൂന്നാം ദിവസമാണ് വീടിന് സമീപത്തുള്ള ഗ്രൗണ്ടില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ച് നടക്കുന്ന നിലയിലായിരുന്നു.

പെണ്‍കുട്ടിയുടെ അയല്‍ക്കാരായ രണ്ടുപേരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പണമിടപാടുമായി ബന്ധപ്പെട്ട് പ്രതികള്‍ നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വഴക്കിനെത്തുടര്‍ന്നാണ് കൊലപാതകമെന്നും പൊലീസ് പറഞ്ഞു.

‘അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയായിരുന്നു. പ്രതികള്‍ ഇപ്പോള്‍ ജയിലിലാണ്’, അലിഖഢിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രദേശത്തെ റോഡ് ഉപരോധിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.